പാട്ന: 2019- ലെ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കിടപിടിക്കാന്‍ കഴിവുള്ളവരില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സ്ഥിതി പരിഗണിച്ചാണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മഹാസഖ്യം തകരാതിരിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചു എന്നാല്‍ സഖ്യകക്ഷി അഴിമതി നടത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ ശ്രമിച്ചു. അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തേജസ്വി യാദവ് രാജിവെക്കില്ലെന്ന് വ്യക്തമാക്കിയതോടെ തനിക്ക് രാജിവെക്കുക മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളൂ. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തന്നെയാകും ബിജെപിയുടെ പിന്തുണയോടെയുള്ള തന്റെ സര്‍ക്കാര്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു
ജനങ്ങളുടെ കോടതിയാണു തനിക്ക് വലുത്. അവരെ സേവിക്കുകയാണു തന്റെ ഉത്തരവാദിത്തം, അല്ലാതെ ഒരു കുടുംബത്തെ സേവിക്കുകയല്ല. മതേതരത്വമെന്നുള്ളത് ഒരു തത്വചിന്തയാണ്. അല്ലാതെ അഴിമതി മൂടിവയ്ക്കുന്നതിനുള്ള മാര്‍ഗമല്ലെന്നും നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. മതേതരത്വത്തെപ്പറ്റി ആരും തന്നെ പഠിപ്പിക്കേണ്ടതില്ല. എന്താണു സാഹചര്യമെന്നു തനിക്കു നന്നായി അറിയാമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: