ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം അവസാനിപ്പിക്കാതെ ചൈന. ദോക്ലാമിലെ കയ്യേറ്റത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ ഉത്തരാഖണ്ഡ് അതിര്‍ത്തിയിലും ചൈനീസ് പട്ടാളം കടന്നുകയറി.
കഴിഞ്ഞ ജൂലൈ 25ന് പുലര്‍ച്ചെയാണ് അമ്പതോളം സൈനികര്‍ ഉത്തരാഖണ്ഡിലെ ബരാഹോട്ടിയില്‍ ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് അതിക്രമിച്ച് കയറിയത്. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് ഇവര്‍ മടങ്ങിയത്. പ്രദേശത്ത് കന്നുകാലികളെ മേയ്ക്കുകയായിരുന്ന കര്‍ഷകരോട് സ്ഥലം വിടാനും ആവശ്യപ്പെട്ടു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എത്തിയപ്പോള്‍ ചൈനീസ് സൈന്യം പിന്‍വാങ്ങി. എന്നാല്‍ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് എംഎല്‍എ മദന്‍ കൗശിക് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷവും ഇവിടെ സമാന സംഭവം നടന്നിരുന്നു. പ്രദേശം തങ്ങളുടേതെന്നാണ് ചൈനയുടെ അവകാശവാദം. അതിര്‍ത്തി സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കിടയിലും തര്‍ക്കമുള്ളതിനാല്‍ കടന്നുകയറ്റങ്ങള്‍ ആവര്‍ത്തിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക് പുറപ്പെടുന്നതിന് മുന്‍പാണ് സംഭവമുണ്ടായത്.
ചൈനീസ് പ്രസിഡണ്ട് സീ ജിന്‍പിങ്ങുമായി ഡോവല്‍ ചര്‍ച്ച നടത്തിയെങ്കിലും സംഘര്‍ഷാവസ്ഥയില്‍ മാറ്റമുണ്ടായില്ല. ഇന്ത്യയുടെയും ചൈനയുടെയും ഭൂട്ടാന്റെയും അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്ലാമില്‍ ചൈനീസ് കടന്നുകറ്റം ഇന്ത്യ തടഞ്ഞിരുന്നു. ഇതില്‍ ഒരുമാസത്തിലധികമായി സംഘര്‍ഷം പുകയുമ്പോഴാണ് ഇപ്പോഴത്തെ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: