ഇന്ന് രാഷ്ട്രീയത്തില്‍ കാണാന്‍ കിട്ടാത്ത സാധനമാണ് ആത്മാര്‍ത്ഥത. സ്വന്തം കാര്യവും സ്വന്തം പാര്‍ട്ടിയും സിന്ദാബാദാക്കി രാജ്യത്തെവരെ ഒറ്റുകൊടുക്കുന്ന സേവനക്കാരുടെ ഇടയില്‍ ഒറ്റപ്പെട്ട വ്യക്തിത്വം നല്ല ലക്ഷ്യത്തിലെത്താന്‍ പലപ്പോഴും കല്ലുംമുള്ളും ചവിട്ടേണ്ടിവരും. ജനങ്ങള്‍ അതു മനസ്സിലാക്കി നരേന്ദ്ര മോദിയൊപ്പം കൂടുന്നത് ആ രാജ്യസ്നേഹം കണ്ടിട്ടുതന്നെയാണ്. 24 മണിക്കൂറും പണിയെടുക്കുന്ന പ്രധാന സേവകന് തന്നെയാണ് മോദി എന്ന് നാം തിരിച്ചറിയുന്നു. ആ കൈകളില്‍ നമ്മള് സുരക്ഷിതരാണെന്ന ബോധം യുവാക്കളില്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ഒരു ദിവസംകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇന്ത്യാമഹാരാജ്യം നേരിടുന്നത്.
ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനം നേടാന്‍ കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യം പ്രശ്നരഹിതമാക്കാന്‍ കടുത്ത പരിശ്രമം തന്നെ വേണ്ടിവരുമെന്ന് എല്ലാവര്ക്കും അറിയാം. പ്രവൃത്തിയാണ് കാര്യം. ഫലം വരുമ്പോലെവരട്ടേ. ലോകത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥത ഈ നേതാവില്‍ ദര്‍ശിക്കുന്നതുകൊണ്ടുതന്നെയാണ് അമേരിക്കയും റഷ്യയും ഇസ്രലേയും ഇംഗ്ലണ്ടുമൊക്കെ മോദിയെ വാരിപ്പുണരുന്നത്.
കുണ്ടികുലുക്കിപ്പക്ഷികള് ഭരിക്കുന്ന കേരളം കേന്ദ്രഭരണത്തെ കണ്ടുപഠിക്കേണ്ടതുണ്ട്. അച്ഛന് കൊഞ്ചുപക്ഷം അമ്മയ്ക്ക് ഇഞ്ചിപക്ഷം എന്നപോലെ മന്ത്രിമാര്‍ ഒന്നുപറയും, മുഖ്യന് വേറൊന്നുപറയും. സംഗതി ഒന്നും നടന്നുകാണുന്നുമില്ല. തലക്കനം കുറച്ച് പ്രധാനമന്ത്രിയുടെ വാക്കിനെ വിലവച്ച് നീങ്ങുന്ന എണ്ണയിട്ട യന്ത്രമായ കേന്ദ്രഭരണം വിജയം നേടുന്നത് കണ്ടുപഠിക്കണം. ഒരു മന്ത്രിയും അപസ്വരം ഉയര്‍ത്തുന്നില്ല. തന്‍പോരിമ കാട്ടുന്നില്ല. അവര്‍ക്കെല്ലാം ഒരേ സ്വരം ഒരേ ഭാവം ഒരേ സേവന ഭാവം ഒരേ ലക്ഷ്യം- രാജ്യനന്മ. അങ്ങനെയാകണം ഭരണം. എങ്കിലേ രാജ്യം നന്നാവൂ.
മൂന്നുവര്‍ഷം ചെറിയൊരു കാലയളവാണ്. ഈ കാലയളവില്‍ മൂന്നുറു കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്ന് അഭിമാനിയ്ക്കാന്‍ മോദി സര്‍ക്കാറിന് കഴിയും.
കെ.പി.കരുണാകരന്, കായംകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: