കാഞ്ഞങ്ങാട്: സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ ബിജെപി നേതാവിന് നേരെ വീണ്ടും സിപിഎം അക്രമം. ബിജെപി നീലേശ്വരം മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് എം.സന്തോഷിനെ(44) യാണ് ഇന്നലെ ഉച്ചയോടെ സിപിഎമ്മുകാര്‍ തടഞ്ഞിട്ട് അക്രമിച്ചത്. സന്തോഷിനെ മാവുങ്കാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസമായ ഞായറാഴ്ച നീലേശ്വരത്ത് പ്രകടനം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരേ സിപിഎം അക്രമം അഴിച്ചുവിട്ടിരുന്നു. ഇതില്‍ പരിക്കേറ്റ ജില്ലാ കമ്മറ്റിയംഗം ടി.രാധാകൃഷ്ണനേയും എം.സന്തോഷിനേയും മാവുങ്കാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെ ആശുപത്രി വിട്ട് ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്ക് പോകുമ്പോള്‍ നീലേശ്വരത്തിനടുത്ത് നെടുകണ്ടത്ത് വെച്ച് ഒരുസംഘം സിപിഎം ഗുണ്ടകള്‍ മാരാകായുധങ്ങളുമായി ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സന്തോഷിന്റെ കൂടെ ടി.രാധാകൃഷ്ണനും മുനിസിപ്പല്‍ പ്രസിഡന്റ് വി.വി.സുകുമാരനും ഉണ്ടായിരുന്നെങ്കിലും സന്തോഷിനെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
സിപിഎമ്മുകാരായ കണിച്ചിറയിലെ സനൂപ്, രഞ്ജിത്ത്, വിനയന്, ധനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് സന്തോഷ് പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ കൃത്യമായി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാത്തുനിന്ന് അക്രമം നടത്തിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: