തൊടുപുഴ: ഇന്നലെ ചേര്‍ന്ന നഗരസഭ യോഗം ബഹളത്തില്‍ കലാശിച്ചു. നഗരസഭയിലെ അനധികൃത കെട്ടിട നിര്‍മാണം സംബന്ധിച്ചുള്ള ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരന്റെ ചോദ്യമാണ് ബഹളത്തില്‍ കലാശിച്ചു.
കെട്ടിട ഉടമകള്‍ക്കു നോട്ടീസ് നല്‍കിയിട്ടും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ യഥാസമയം നടപടി എടുക്കുന്നില്ലെന്നാരോപിച്ചായിരുന്നു കൗണ്‍സിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നും അനധികൃത കൈയേറ്റങ്ങളും നിര്‍മാണങ്ങളും പൊളിച്ചു മാറ്റാന്‍ എത്ര പേര്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ടെന്നായിരുന്നു ബാബു പരമേശ്വരന് കൗണ്‍സില്‍ ചോദ്യം രേഖാ മൂലം ഉന്നയിച്ചത്. 18 പേര്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് മറുപടിയും ലഭിച്ചു. ഇതില്‍ എത്ര എണ്ണത്തില്‍ നടപടിയെടുത്തു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവു ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കൗണ്‍സിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ചട്ടങ്ങളും നിയമങ്ങളും നോക്കണമെന്നായിരുന്നു സെക്രട്ടറി വ്യക്തമാക്കിയത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതു മൂലമുണ്ടാകുന്ന ചെലവ് അനധികൃത നിര്‍മാണം നടത്തിയ വ്യക്ത
ിയില്‍ നിന്നും ഈടാക്കുമെന്നും സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: