തൊടുപുഴ: തെനംകുന്ന് പള്ളിയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് വിരലടയാളം ലഭിച്ചു. പള്ളിക്ക് സമീപമുള്ള സെന്റ്.സെബാസ്റ്റിയന്‍സ് സ്കൂളിന്റെ ഓഫീസ് മുറിയിലും മോഷ്ടാക്കള്‍ കടന്നിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയായിരുന്നു മോഷണം. വിരലടയാള വിദഗ്ധര്‍ എത്തി നടത്തിയ പരിശോധനയിലാണ് വ്യക്തമായ രീതിയിലുള്ള ഒരു വിരലടയാളം ലഭിച്ചത്. ലഭിച്ച വിരലടയാളം നിലവിലെ മോഷ്ടാക്കളുടെ വിരലടയാളവുമായി താരതമ്യം ചെയ്ത് നോക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്. കേസില്‍ മറ്റ് തെളിവുകള്‍ ഒന്നും ലഭിക്കാത്തത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. അയ്യായിരത്തോളം രൂപയാണ് ഇവിടെ നിന്നും മോഷണം പോയത്.
തൊട്ടുത്ത ദിവസം നെടിയശാല സ്കൂളിലും മോഷണം നടന്നിരുന്നു. ആയിരംരൂപയാണ് ഇവിടെ നിന്നും മോഷണം പോയത്. ഈ കേസിലും അന്വേഷണം നടന്ന് വരുകയാണെന്ന് എസ്ഐ വി വിഷ്ണുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: