ഇടുക്കി: ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ കാലത്ത് വിവിധ റവന്യൂ ഓഫീസുകളില്‍ നിന്ന് ആര്‍ഡി ഓഫീസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങാനൊരുങ്ങുന്നു. ഇന്നലെ ദേവികുളം സബ്കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് മടങ്ങിപ്പോകാന്‍ ഉദ്യോഗസ്ഥര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്.
മടങ്ങേണ്ടവര്‍ക്ക് മടങ്ങാമെന്നും പകരം ഉദ്യോഗസ്ഥരെ കാട്ടിത്തരണമെന്നും സബ് കളക്ടര്‍ വി.ആര് പ്രേംകുമാര്‍ നിര്‍ദ്ദേശിച്ചു. രാജാക്കാട് എല്‍.ആര് ഓഫീസില്‍ ജോലി നോക്കിയിരുന്ന സോമന്, നെടുങ്കണ്ടം സര്‍വ്വേ ഓഫീസില്‍ ജോലി നോക്കിയിരുന്ന ഷിജു, ബാലചന്ദ്രന്, സിജു എന്നീ ഉദ്യോഗസ്ഥരായിരുന്നു ആര്.ഡി ഓഫീസില്‍ കൈയേറ്റങ്ങള്‍ക്കെതിരെ സബ് കളക്ടര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നത്.
ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയപ്പോള്‍ ഈ ഉദ്യോഗസ്ഥരെയും മാറ്റിയിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. മൂന്നാര്‍, ദേവികുളം പ്രദേശങ്ങളില്‍ കൈയേറ്റങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: