തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ കൊലപാതകത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്ന് മുന്‍ എംഎല്‍എ എം.എ. വാഹിദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഇടവക്കോട് പ്രദേശത്ത് സിപിഎമ്മിനു വേണ്ടി ചുമരെഴുത്തും പ്രചാരണവും നടത്തിയതു മണിക്കുട്ടന്റെ നേതൃത്വത്തിലാണ്. മണിക്കുട്ടനെയും കൂട്ടരെയും വിവിധ കേസുകളില്‍ പോലീസ് പിടികൂടുമ്പോള്‍ സ്റ്റേഷനില്‍ നിന്ന് ഇറക്കിവിടാന്‍ മന്ത്രി ശുപാര്‍ശ ചെയ്യുമായിരുന്നു.
മന്ത്രിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ കൊലപാതകികളുമായുള്ള ബന്ധം വെളിച്ചത്തുവരും. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് മന്ത്രിയുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരണമെന്നും വാഹിദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: