ആലപ്പുഴ: ഇടതുസര്‍ക്കാരിന്റേത് തൊഴിലാളിവിരുദ്ധ നിലപാടാണെന്ന എഐടിയുസി ജനറല്‍ കൗണ്‍സിലിലെ വിമര്‍ശനത്തിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. വഴിയോര കച്ചവടത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താണ് പരിഹാരമുണ്ടേക്കേണ്ടത്. അല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് റോഡിലിറങ്ങി നിന്ന് പറയുന്നത് ശരിയല്ല.
റോഡ് വികസനം വരുമ്പോള്‍ വഴിയോര കച്ചവടത്തൊഴിലാളികള് മാറേണ്ടിവരും. റോഡ് കയ്യേറിയതിനെ മൗലിക അവകാശമെന്ന നിലയില്‍ കാണണമെന്ന നിലപാട് അംഗീകരിച്ചാല്‍ പൊതുമരാമത്തു വകുപ്പും മന്ത്രിയും ആവശ്യമില്ലാതാകും. റോഡ് വികസനത്തിനായി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. ഇത്തരത്തില്‍ ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തന്റെ വകുപ്പില്പെടുന്ന കാര്യമല്ല.
റവന്യു വകുപ്പാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കാതെ എഐടിയുസി എല്‍ഡിഎഫിലെ മന്ത്രിമാരെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സിപിഎം ജില്ലാ കമ്മറ്റി നേതൃത്വത്തിലാരംഭിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ടെലിഫോണിലൂടെയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: