ആഴ്സണല്‍: തോറ്റിട്ടും ആഴ്സണലിന് എമിറേറ്റ്സ് കപ്പ്. എമിറേറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ആഴ്സണല്‍ ലാ ലിഗ ടീമായ സെവിയ്യയോട് തോറ്റത്. ശനിയാഴ്ച ബെന്ഫിക്കയ് ക്കെതിരെ നേടിയ വമ്പന്‍ വിജയമാണ് ആഴ്സണലിന് വീണ്ടും എമിറേറ്റ്സ് കപ്പ് നേടിക്കൊടുത്തത്. ഇത് അഞ്ചാം തവണയാണ് അവര്‍ ഈ കപ്പ് നേടുന്നത്.
രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ബെന്‍ഫിക്കയെ ആഴ്സണല്‍ കഴിഞ്ഞദിവസം തകര്‍ത്തുവിട്ടത്. സെവിയ്യയോട് തോറ്റെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ ആഴ്സണല്‍ ഒന്നാം സ്ഥാനക്കാരായി. ഇരു ടീമുകളും ആറു പോയിന്റോടെയാണ് ഞായറാഴ്ചത്തെ നിര്‍ണായക പോരാട്ടത്തിനിറങ്ങിയത്.
തുടക്കം മുതല്‍ ഇരുടീമുകളും തകര്‍ത്തുകളിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ വീണില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോക്വിന്‍ കോറി ഒന്നാന്തരം ഗോളിലൂടെ സെവിയ്യയെ മുന്നിലെത്തിച്ചു.
ലിയോണില്‍നിന്ന് ആഴ്സണലിലേയ്ക്ക് ചേക്കേറിയ അലക്സാന്ദ്ര ലക്കാസെറ്റ് പതിമൂന്ന് മിനിറ്റിനുളളില്‍ ഗോള്‍ നേടി സമനില പാലിച്ചു.ഏറെ താമസിയാതെ തന്നെ സെവിയ്യ വിജയ ഗോള്‍ കണ്ടെത്തി. സറ്റീവന്‍ എന്‍ സോണ്‍സിയാണ് അവരുടെ വിജയമുറപ്പിച്ച ഗോള്‍ നേടിയത്.പിന്നിലായിപ്പോയ ആഴ്സണല്‍ ഗോള്‍ മടക്കാനായി തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍ സെവിയ്യയുടെ പ്രതിരോധനിരക്കാര്‍ അവരെ പിടിച്ചുകെട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: