കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ കെട്ടിടനിര്‍മ്മാണങ്ങളില്‍ വ്യാപക അഴിമതിയും ക്രമക്കേടുമെന്ന് ആരോപണം. കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് കരാര്‍ നല്കുന്നതില് മുതല്‍ നിര്മ്മാണങ്ങളില്വരെ അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍, പിഡബ്ല്യുഡി മാന്വല്‍ നിര്‍ദ്ദേശ പ്രകാരം 15 ലക്ഷത്തില്‍ കൂടുതലുളള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇ-ടെണ്ടര്‍ നിര്‍ബന്ധമാണെന്നിരിക്കെ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിവേഴ്സിറ്റി കരാര്‍ നല്‍കുന്നതെന്ന് പറയപ്പെടുന്നു. ചട്ടം നിലനില്‍ക്കെ സര്‍വ്വകലാശാല ആസ്ഥാനത്ത് നിര്‍മ്മിക്കുന്ന സ്റ്റുഡന്‍സ് അമിനിറ്റി സെന്റര്‍ നിര്‍മ്മാണം 4.78 കോടി രൂപയ്ക്ക് സിപിഎം നിയന്ത്രണത്തിലുളള നിര്‍മ്മാണ കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഇ-ടെണ്ടര്‍ നടപടികളൊന്നും പാലിക്കാതെ സ്റ്റുഡന്‍സ് അമിനിറ്റി സെന്റര്‍ നിര്‍മ്മാണത്തിന്റെ കരാര്‍ നല്‍കിയിരിക്കുന്നത്.
സാധാരണയായി കണ്‍സള്‍ട്ടന്‍സി ചെയ്യുന്ന അതേ സ്ഥാപനത്തിന് തന്നെ നിര്‍മ്മാണ പ്രവൃത്തിയുടെ കരാര്‍ നല്കാന് വ്യവസ്ഥയില്ല. ഈ നിയമം കാറ്റില്‍ പറത്തിയാണ് സൊസൈറ്റിത്തന്നെ സ്വയം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയ്ക്ക് അവര്‍ക്കു തന്നെ നിര്‍മ്മാണ പ്രവൃത്തി കരാര്‍ നല്‍കിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ആവശ്യമായ തുകയേക്കാള്‍ ഉയര്‍ന്ന തുകയാണ് എസ്റ്റിമേറ്റ് തുകയെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് 5 കോടിയോളം വരുന്ന നിര്‍മ്മാണ പ്രവര്‍ത്തി സിപിഎം നിയന്ത്രണത്തിലുളള സൊസൈറ്റിക്ക് കൈമാറിയതെന്ന് പറയപ്പെടുന്നു. പിഡബഌുഡി ഷെഡ്യൂള്‍ ഓഫ് റൈറ്റ്സ് ഉപയോഗിച്ച് ജോലി ചെയ്യുകയാണെങ്കില്‍ കേവലം 3 കോടി രൂപ മാത്രമേ ചിലവുവരൂ എന്ന് നിര്‍മ്മാണ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രണ്ടാമതൊരാളുടെ എസ്റ്റിമേറ്റ് പരിഗണിക്കുകയോ ടെണ്ടര്‍ വിളിക്കുകയോ ചെയ്യാതെ എസ്റ്റിമേറ്റ് എടുത്തവര്ത്തന്നെ കരാര്‍ നല്‍കുക വഴി വന്‍ ലാഭമാണ് സൊസൈറ്റിക്ക് ഇതുവഴി ലഭ്യമാകുക.
സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുളള കിഫ്ബി (കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മന്റ് ഫണ്ട് ബോര്‍ഡ്)യുടെ ഫണ്ട് ഉപയോഗിച്ച് നടത്തിനിരിക്കുന്ന 350 കോടി രൂപയുടെ പ്രവര്‍ത്തിയും അടുത്ത ദിവസം ഇതേ സൊസൈറ്റിക്ക് നല്കാന് തത്വത്തില്‍ തീരുമാനമായതായി അറിയുന്നു. 5ാം തീയ്യതി ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ഇതിന് ഭരണാനുമതി നല്‍കുമെന്നറിയുന്നു. കണ്‍സല്‍ട്ടന്റ് സ്ഥാപനം ഒരിക്കലും നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നിലനില്‍ക്കേയാണ് യൂണിവേഴ്സിറ്റിയുടെ ഭരണം നിയന്ത്രിക്കുന്ന സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന ആരോപണം ശക്തമാണ്. വന്‍ തുകയ്ക്ക് ഇത്തരം സൊസൈറ്റികള്‍ക്ക് കരാറുകള്‍ നല്കി. ഏറ്റവും കുറഞ്ഞ വിലയുളള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ സൊസൈറ്റിയും ഇതില്‍ ഒരു വിഹിതം പാര്‍ട്ടി കേന്ദ്രങ്ങള്‍ക്കും ലഭിക്കുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: