തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ടോമിന് ജെ തച്ചങ്കരിയെ ഫയര്‍ ഫോഴ്സ് മേധാവിയാക്കി. ഡിജിപി എ. ഹേമചന്ദ്രനാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജിയാക്കി. ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയായി ഗതാഗത കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണനെ നിയമിച്ചു. അനില്‍ കാന്താണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍.
ഇന്റലിജന്‍സിലും അഴിച്ചുപണിയുണ്ട്. ഇന്റേണല്‍ സെക്യൂരിറ്റി ഐജിയായി വിനോദ് കുമാറിനെ നിയമിച്ചു. വി ലക്ഷ്മണ് സെക്യൂരിറ്റി ഐജിയായി തുടരും. ഇന്റലിജന്‍സില്‍ നിന്നു ഐജി ഇ ജയരാജനെ ക്രൈംബ്രാഞ്ചിലേക്കു മാറ്റി. ക്രൈംബ്രാഞ്ച് മേധാവി നിതിന്‍ അഗര്‍വാളിനെ വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് എഡിജിപി ആയിമാറ്റി.
ഡിഐജി പി പ്രകാശാണ് തിരുവനന്തപുരം സിറ്റിയിലെ പുതിയ കമ്മിഷണര്‍. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറായി പോലീസ് ആസ്ഥാനത്തെ എഐജി രാഹുല്‍ ആര് നായരേയും അവിടെ റൂറല്‍ എസ്പിയായി യതീഷ് ചന്ദ്രയേയും നിയമിച്ചു. തിരുവനന്തപുരം ഡിസിപി അരുള്‍ ബി കൃഷ്ണയാണു വയനാട് എസ്പി. ആലപ്പുഴ എസ്പിയായി സുരേന്ദ്രനേയും കൊല്ലം റൂറല്‍ എസ്പിയായി വിജിലന്‍സില്‍ നിന്ന് അശോകനെയും കൊച്ചി ഡിസിപിയായി കറുപ്പുസ്വാമിയേയും നിയമിച്ചു. മെറിന് ജോസഫിനെ കോഴിക്കോട് ഡിസിപിയായി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: