ന്യൂദൽഹി: രാജ്യത്ത് പാചകവാതകത്തിന്റെ വില കുറഞ്ഞു. സബ്സിഡിയുള്ള സിലണ്ടറിന് 23രൂപയാണ് കുറഞ്ഞത്. 512.50 രൂപയാണ് സബ്സിഡി സിലണ്ടറിന്റെ പുതിയവില. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയിലും കുറവുണ്ടായി. സിലണ്ടറൊന്നിന് 58 രൂപ കുറഞ്ഞ് 983ലെത്തി.
രാജ്യാന്തര വിപണിയിലെ വിലകുറഞ്ഞതാണ് രാജ്യത്തും പാചകവാതകത്തിന്റെ വില കുറയാൻ കാരണമായത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോ പാചകവാതക സിലിണ്ടറുകള്‍ക്ക് ഒറ്റവിലയാകും. പ്രതിമാസം നാലു രൂപ വീതം ഉയര്‍ത്തി 2018 മാര്‍ച്ചോടെ സബ്സിഡി ഇല്ലാത്ത സിലിണ്ടറുകള്‍ മാത്രം വിപണിയിലിറക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചിരുന്നു.
അടുത്ത മാര്‍ച്ച് മാസം വരെയുള്ള എട്ടു മാസം കൊണ്ട് പ്രതിമാസം നാലു രൂപ വീതം 32 രൂപ കൂടുമ്പോള്‍ നോണ്‍ സബ്സിഡി സിലിണ്ടറിന്റെ വില 55 എങ്കിലും ദല്‍ഹിയില്‍ കുറയുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ 700 രൂപയ്ക്ക് മുകളിലുള്ള നോണ്‍ സബ്സിഡി സിലിണ്ടറുകള്‍ക്ക് വലിയ തോതില്‍ വില കുറഞ്ഞേക്കും. ഏകദേശം 500 രൂപ വിലയില്‍ എല്‍പിജി സിലിണ്ടര്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ലഭ്യമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: