കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 16 വരെയാണ് നീട്ടിയത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളെക്കുറിച്ച് ആരായാൻ സുനിയെ വീണ്ടും ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കാക്കനാട് ജയിലിൽ വച്ച് ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരിക്കും സുനിയെ ചോദ്യം ചെയ്യുക. ഇതിനുള്ള അനുവാദം കോടതി പ്രോസിക്യൂഷന് നല്കി.
പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ച് കോടതി നടപടികള്‍ രഹസ്യമായാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: