പിണറായി വിജയന്റെ കാര്യം കഷ്ടമാണ്. പിള്ളേരുപോലും മൂക്കത്ത് കൈവെക്കും, ഞങ്ങളുടെപോലും പക്വതയില്ലാത്ത മുഖ്യമന്ത്രിയോ. പിണറായി ഇപ്പഴും വീട്ടിലെ അച്ഛനും പാര്‍ട്ടി സെക്രട്ടറിയും ആണെന്നുതോന്നുന്നു. വല്ലപ്പോഴെങ്കിലും ഇനി ഓര്മിപ്പിക്കണം, താങ്കള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന്! പക്ഷേ ആര് ഓര്‍മിപ്പിക്കും, എന്തായാലും കോടിയേരി ബാലകൃഷ്ണനെ അതിനുകിട്ടില്ല. പിണറായിയെ അബദ്ധത്തില്‍ ചാടിക്കുന്ന ഉപദേശി വൃന്ദത്തിനും കഴിയില്ല. പിണറായിക്കു സ്വയം തോന്നണം. അതിനു വേറെ ആളെനോക്കണം.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പിണറായി വിജയന് ആക്രോശിച്ചതിന് കാനം രാജേന്ദ്രന് കണ്ടുപിടിച്ച കാര്യം എന്തായാലും ഭേഷായി. കാനം പറഞ്ഞത് പിണറായിയുടേത് ഗ്രാമ്യഭാഷയാണെന്നാണ്. അതു കളിയാക്കിയതാണ്. ചില ശത്രുക്കള്‍ നല്ലതു പറഞ്ഞല്ലേ കളിയാക്കൂ. എം എം.മണിയുടെ ഗ്രാമ്യഭാഷ നമ്മള് ഇടക്കും തലക്കും കേള്‍ക്കുന്നതാണ്. ഇപ്പോഴിതാ പിണറായിയുടേയും. എങ്കില്‍പ്പിന്നെ പിണറായിയും മണിയും തമ്മില്‍ എന്താണു വ്യത്യാസം.
ഗ്രാമീണ ഭാഷയില്‍ ആളുകള്‍ പറയുന്ന പല വാക്കുകളുമുണ്ട്. അതെല്ലാം എഴുതാനാവില്ല. ഇക്കണക്കിനു പോയാല്‍ കക്ഷി അത്തരം ഗ്രാമ്യ പദങ്ങള്‍ പ്രയോഗിക്കുമല്ലോ. മാധ്യമ പ്രവര്‍ത്തകരില്ലാതെ തനിയെ വളര്‍ന്ന ആളായതുകൊണ്ടാവണം പിണറായി ഇങ്ങനെയൊക്കെ ആക്രോശിക്കുന്നത്. എന്തായാലും അടിക്കടി പൊതുജനത്തേയും പാര്‍ട്ടിയെത്തന്നെയും വെറുപ്പിച്ചുകൊണ്ടിരിക്കുകയാണ് പിണറായി. താന്വഴിയായിത്തന്നെ കേരളത്തില്‍ സിപിഎം ഇല്ലാതാവണമെന്നു പിണറായി വിചാരിച്ചാല്‍ എന്തു ചെയ്യും.
കേന്ദ്രനേതാക്കള്‍ പറയുന്നത് ഇത്രയും കടുപ്പിച്ചു വേണ്ടിയിരുന്നില്ല എന്നാണ്. പതുക്കെ കനംകുറച്ച് ഒരുമാതിരി സ്ലോമോഷനില്‍ മതിയായിരുന്നു എന്നായിരിക്കണം വലിയനേതാക്കള്‍ ഉദ്ദേശിച്ചത്. വി.എസിനു സുഖിച്ചു കാണണം. പിബിക്കു പരാതി നല്കി കാത്തിരിക്കുകയാണല്ലോ വി.എസ്. അതിനേക്കാള്‍ സുഖിച്ച മറ്റൊരാളുണ്ട്, സാക്ഷാല്‍ കോടിയേരി. കഷ്ടമാണ് സഖാവേ ഇതെല്ലാം. സിപിഎമുകാരപ്പോലെ മന്ദബുദ്ധികളല്ലല്ലോ പൊതുജനം. ഇതുശരിക്കും പിണറായിയുടെ രാഷ്ട്രീയ ഓട്ടിസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: