ആറ് മാസത്തിനകം സാഹിത്യകാരന് കെ.പി.രാമനുണ്ണി ഇസ്ലാമായില്ലെങ്കില്‍ എന്തൊക്കെയോ അനര്‍ത്ഥം സംഭവിക്കുമെന്ന് ചിലര്‍ വീമ്പിളക്കുന്നതായി കേള്‍ക്കുന്നുണ്ട്. ഒരുവനെ ശാരീരികമായി ഇല്ലാതാക്കുന്നത് ഒരുതരം ഭീരുത്വമാണ്. അത് അത്ര വലിയ കാര്യമൊന്നുമല്ല. കെ.പി. രാമനുണ്ണിയുടെ ഭൗതികശരീരത്തോട് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. അദ്ദേഹത്തിന്റെ ആശയങ്ങളെ ഇല്ലായ്മചെയ്യാനാവില്ല. മതഭ്രാന്തന്മാര് ക്രൂരമായി കൊല ചെയ്തിട്ടും മതപരിഷ്കര്‍ത്താവായിരുന്ന ചേകന്നൂര്‍ മൗലവിയുടെ ആശയങ്ങള്‍ ഇപ്പോഴും സജീവമാണല്ലോ.
ഒരുവന് ഭൂമിയില്‍ ജനിക്കുന്നതോടുകൂടിത്തന്നെ അവന്റെ ഭാവി കുറിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. വിധിയെ തടുക്കാന്‍ ആര്‍ക്കും ആവില്ല. ആരെങ്കിലുമൊരാള്‍ ഇസ്ലാമായി മാറിയ കാരണം ചിരഞ്ജീവിയാകാനൊന്നും പോകുന്നില്ലല്ലോ? അലക്സാണ്ടര്‍ ചക്രവര്‍ത്തി ഭാരതത്തെ ആക്രമിച്ച് മടങ്ങുമ്പോള്‍ ഭാരതത്തില്‍നിന്ന് ഒരു യോഗിവര്യനെകൂടി കൊണ്ടുപോകണമെന്ന് ആഗ്രഹം ജനിച്ചു. അതിനുവേണ്ടി പടയാളികളെയും ഏര്‍പ്പാടാക്കി. ഈ പടയാളികള്‍ ഒരു യോഗിവര്യന്റെ മുന്നില്‍നിന്ന് തിരിച്ചുപോയത് എങ്ങനെയാണെന്ന് നാം കേട്ടിട്ടുണ്ടല്ലോ? അത്തരം ഒരു വിശ്വാസ പ്രമാണത്തില്‍ വിശ്വസിക്കുന്നവര്‍ രാമനുണ്ണിക്കെതിരായ ഭീഷണിയുടെ പൊള്ളത്തരം തിരിച്ചറിയും.
ഇതൊക്കെയാണെങ്കിലും രാമനുണ്ണി ചെറുതല്ലാത്ത അപരാധമാണ് ചെയ്തിരിക്കുന്നത്. ഇന്നുവരെ ലോകം കണ്ടിട്ടുള്ളതില്‍വച്ച് പഴക്കമേറിയതും ഉദാത്തമായതുമാണ് ഹിന്ദു സംസ്കൃതി. അതുപോലെയൊന്ന് ഇനി ഉണ്ടാകാനും പോകുന്നില്ല. ഇതര മതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ പണിതുകൊടുക്കുന്ന സംസ്കൃതി, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു- സകല മാനവര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും സൗഖ്യം മാത്രം ആഗ്രഹിക്കുന്ന സംസ്കൃതി. ദിവസവും ഉറക്കമുണര്‍ന്നാല്‍ പാദങ്ങള്‍ ഭൂമിയില്‍ വെയ്ക്കുന്നതിനു മുമ്പ് ഭൂമിദേവിയോട് ക്ഷമചോദിക്കാന്‍ പഠിപ്പിക്കുന്ന സംസ്കൃതി. ഒരു മരം മുറിക്കേണ്ടി വന്നാല്‍ ആ മരത്തില്‍ വസിക്കുന്ന പക്ഷികളോടും പൂമ്പാറ്റകളോടും ക്ഷമ ചോദിക്കുന്ന സംസ്കൃതി. ഇതിനെയാണ് വിശ്വാസത്തിന്റെ പേരില്‍ അവിശ്വാസികള്‍ക്ക് ജീവിക്കാനുള്ള അടിസ്ഥാന അവകാശം പോലും നിഷേധിക്കുന്ന അപരിഷ്കൃത രീതിയുമായി തുല്യം ചാര്‍ത്താന്‍ രാമനുണ്ണി ശ്രമിച്ചത്!
മഹാത്മാഗാന്ധിയെക്കുറിച്ചും അഹിംസയെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവരാണ് നടുറോഡില്‍ ഒരു മിണ്ടാപ്രാണിയെ വെട്ടിക്കൊന്ന് ഭക്ഷണമാക്കിയത്. ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന് ഉപദേശിച്ചഗുരുദേവന്റെ നാട്ടിലാണ് പോത്തുത്സവങ്ങള്‍ നടത്തി ചിലര്‍ ആഹ്ളാദിക്കുന്നത്. ഇതിനെതിരെയൊന്നും രാമനുണ്ണി ശബ്ദിച്ചുകേട്ടിട്ടില്ല.
അനുകരണീയമായ ജീവിത മാതൃകകള്‍കൊണ്ടോ ഉദാത്തമായ തത്വചിന്തകളുടെ പോരിലോ അല്ല ലോകത്തെമ്പാടും ഇസ്ലാം പ്രചരിച്ചിട്ടുള്ളതെന്ന് ലോകചരിത്രം വിളിച്ചറിയിക്കുന്നുണ്ട്. അത്രത്തോളം പുറകോട്ട് പോകണമെന്നില്ല. പാക്കിസ്ഥാന് കവര്‍ന്നെടുക്കാന്‍ നിരുപദ്രവകാരികളായ ഹിന്ദു സമൂഹത്തോട് ‘ഡയറക്ട് ആക്ഷന്‍’ എന്നപേരില്‍ 1946ല്‍ കല്‍ക്കട്ട തെരുവീഥികളില്‍ ചെയ്തുകൂട്ടിയ കൊടുംക്രൂരതകളെ ആര്‍ക്കാണ് മറക്കാനാവുക? നൂറുകണക്കിന് ഹിന്ദു സ്ത്രീകളേയും പെണ്‍കുട്ടികളേയും തട്ടിക്കൊണ്ടുപോയി അപമാനിക്കുകയും ചിലരെ കൊന്നുകളയുകയും ചെയ്തു. രാഷ്ട്രീയത്തിന്റെ മറയിട്ട മതഭ്രാന്തുതന്നെയായിരുന്നു ഇത്.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഒരിക്കല്‍ മഹാത്മജി പറയുകയുണ്ടായി. ഇതുപോലെ ഇസ്ലാമിക പാരമ്പര്യത്തില്‍പ്പെടുന്ന ആരെങ്കിലുമൊരാള്‍ പറഞ്ഞതായി രാമനുണ്ണി കേട്ടിട്ടുണ്ടോ? 700 ലധികം ശ്ലോകങ്ങളില്‍ ഭഗവാന് ശ്രീകൃഷ്ണന് അര്ജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചിട്ട് പറയുന്ന ഒരു കാര്യമുണ്ട്- ”ഞാന്‍ പറഞ്ഞതുകൊണ്ടുമാത്രം നീ ഇത് അംഗീകരിക്കണമെന്നില്ല, സ്വന്തമായി മനനം ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളാം”. എന്നെ അനുസരിച്ചില്ലെങ്കില്‍ ക്രൂരമായി ശിക്ഷിക്കുക മാത്രമല്ല, പകരത്തിന് ആളെ ഏര്‍പ്പാടാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും മേല്‍വിവരിച്ച സംസ്കൃതിയും തമ്മില്‍ ഏതു വിധമാണ് ഒന്നാകുകയെന്ന് രാമനുണ്ണിക്ക് വിശദീകരിക്കാമോ? മൃതദേഹത്തിനോടുപോലും വൈരം കാട്ടുന്ന രീതി എവിടെ, യുക്തിവാദിക്കുപോലും ഇടം നല്കുന്ന ഹിന്ദു സംസ്കൃതി എവിടെ? സൗമ്യശീലരായ ഹിന്ദു സമൂഹം അനങ്ങാതിരുന്നിട്ടും ഈ തീട്ടൂരം എവിടെനിന്നുണ്ടായിയെന്ന് രാമനുണ്ണി ചിന്തിക്കുന്നത് ഉചിതമായിരിക്കും.
രാമനുണ്ണിക്ക് വന്ന ഭീഷണിക്കത്ത് സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കണം. ഒരുപക്ഷേ അത് രാമനുണ്ണിതന്നെ എഴുതിച്ചതാണെങ്കിലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: