കോട്ടയം: കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മറവില്‍ കേരളത്തില്‍ അങ്ങളോമിങ്ങോളമുള്ള ക്ഷേത്രങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് കോട്ടയം ജില്ലാസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കാവിക്കൊടി കെട്ടിയ ക്ഷേത്രാലങ്കാര ഗോപുരങ്ങള്‍ക്ക് കല്ലെറിയുകയും രാത്രിയുടെ മറവില്‍ ഹിന്ദു സാംസ്കാരിക കേന്ദ്രങ്ങളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ രാഷ്ട്രവിരുദ്ധ തീവ്രവാദശക്തികളുടെ സാന്നിദ്ധ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തില്‍ കോട്ടയത്തുനടന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രതിഷേധമാര്‍ച്ചിനെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ തിരുനക്കര ക്ഷേത്രമൈതാനത്ത് അതിക്രമിച്ച് കടന്ന പോലീസ് ക്ഷേത്രദര്‍ശനത്തിന് എത്തിയ നിരപരാധികളായ ഭക്തജനങ്ങളെയും മര്‍ദ്ദിച്ചു. യോഗം പ്രതിഷേധം രേഖപ്പെടുത്തി. കെ.ആര്. ഉണ്ണികൃഷ്ണന്, കെ.ജി. ലക്ഷ്മണന്, സി.ആര്. ലാല്‍ മോഹന്‍, കെ. മുരളീധരന്, കെ. ഉണ്ണികൃഷ്ണന്, ടി.കെ. രഘുനാഥന് എന്നിവര്‍ സംസാരിച്ചു.
കെപിഎംഎസ്
കോട്ടയം: തിരുനക്കര ക്ഷേത്രമൈതാനിയില്‍ കഴിഞ്ഞദിവസം നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ കേരള പുലയര്‍ മഹാസഭ പ്രതിഷേധിച്ചു. ഇത് ഹൈന്ദവജനതയ്ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. പോലീസിന്റെ ആ നടപടി ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല. പോലീസ് നടപടിയില്‍ കേരള പുലയര്‍ മഹാസഭ കോട്ടയം ജില്ലാകമ്മിറ്റി പ്രതിഷേധിക്കുന്നതായി കെപിഎംഎസ് കോട്ടയം ജില്ലാ സെക്രട്ടറി അനില്‍കുമാര്‍, കോട്ടയം യൂണിയന് സെക്രട്ടറി എന്‍.കെ. റജി, കെപിഇഎഫ് കോട്ടയം ജില്ലാ സെക്രട്ടറി ജോമോന് പനച്ചിക്കാട് എന്നിവര്‍ അറിയിച്ചു.
ബാലഗോകുലം
കോട്ടയം: കോട്ടയത്തെ സമാധാന അന്തരീക്ഷം തകര്‍ത്തുകൊണ്ട് അക്ഷരനഗരിയെ അക്രമനഗരി ആക്കാനുള്ള ശ്രമം അപലപനീയമെന്ന് ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍. സജികുമാര്‍ പറഞ്ഞു. തിരുനക്കര ക്ഷേത്ര മതില്‍ക്കകത്ത് പോലീസ് നടത്തിയ തേര്‍വാഴ്ച്ചയും ആര്‍എസ്എസ് കാര്യാലയത്തിനുനേരെ നടന്ന ഗുണ്ടാ ആക്രമണവും ഇതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലഗോകുലം കോട്ടയം മേഖലാസമിതി നടത്തിയ അക്രമവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സജികുമാര്‍.
മേഖലാ അദ്ധ്യക്ഷന്‍ ബിജു കൊല്ലപ്പിള്ളി അദ്ധ്യക്ഷനായി. യോഗത്തില്‍ ഉപാദ്ധ്യക്ഷന്‍ മധുസൂധനന്, കാര്യദര്‍ശി ഗിരീഷ് കുടമാളൂര്‍, അജിത് മറ്റക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: