കോട്ടയം: തിരുനക്കരയിലും സമീപപ്രദേശത്തും നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ അവസാനിപ്പിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കാന് ജില്ലാ അധികാരികളോടും പോലീസിനോടും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും തിരുനക്കരയിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സംയുക്തയോഗം അഭ്യര്‍ത്ഥിച്ചു. എസ്. ശങ്കറിന്റെ അദ്ധ്യക്ഷതയില്‍ ബ്രാഹ്മണ സമൂഹമഠത്തില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.എസ്. അയ്യര്‍, ബി. ഗോപകുമാര്‍, പിഎന്‍കെ പിള്ള, എസ്. സുബ്രഹ്മണ്യ അയ്യര്‍, വെങ്കിടകൃഷ്ണന്‍ പോറ്റി, ആര്. വേണുഗോപാല്‍, ജി. രാജീവ് ഗോപികൃഷ്ണന്, അജയന് ഉറുമ്പില്‍, വേണു കൈലാസ്, സി.എം. സുധാകരന്, ആര്. കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
എബിവിപി
കോട്ടയം: ഭരണതണലില്‍ പോലീസിന്റെ ഒത്താശയോടെ കോട്ടയത്തെ കലാപഭൂമിയാക്കി മറ്റു സംഘടനകളെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായി എബിവിപി. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കാവലില്‍ സിപിഎം കോട്ടയം ജില്ലയില്‍ നടത്തിയ അക്രമങ്ങള്‍ അപലപനീയമാണ്. സംഘപരിവാര്‍ നേതാക്കാള്‍ക്കും ഓഫീസുകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ കൊണ്ട് പ്രസ്ഥാനങ്ങളെ പ്രതിരോധത്തിലാക്കാമെന്നാണ് സിപിഎം ധരിക്കുന്നതെങ്കില്‍ അത് വെറും മിഥ്യാധാരണയാണ്. കോട്ടയത്തെ കോളേജ് ഹോസ്റ്റലും യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ ആയുധപ്പുരകളാക്കുകയും വിദ്യാര്‍ത്ഥികളെ സാമൂഹ്യ ദ്രോഹികളാക്കി ജില്ലയില്‍ ആക്രമണം അഴിച്ചുവിടുന്നതും സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടുകൂടിയാണ്. ഇത്തരത്തിലുള്ള സംഘമാണ് കോട്ടയം ആര്‍എസ്എസ് കാര്യാലയം ആക്രമിച്ചത്. സിപിഎമ്മിന് ഒത്താശ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം സംഘപരിവാര്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയും ആക്രമണം നടത്തുന്ന സിപിഎം ക്രിമിനലുകളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് എടുക്കുന്നത്. പോലീസും സിപിഎമ്മും ചേര്‍ന്ന് നടത്തുന്ന ഇത്തരം ഏകപക്ഷിയമായ നീക്കങ്ങളെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ അരുണ്‍ കെ.സി പറഞ്ഞു.
സി.ഐ. ഐസക്ക്
കോട്ടയം: ജില്ലയിലെ ദേശീയ ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട ചിന്തകളുടെയും ചര്‍ച്ചകളുടെയും പ്രേരണാകേന്ദ്രവും ആശ്രയകേന്ദ്രവുമായി നിറഞ്ഞുനില്ക്കുന്ന ആര്‍എസ്എസ് കോട്ടയം വിഭാഗ് കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തെ മുഴുവന്‍ രാഷ്്രടസ്നേഹികളും എതിര്‍ക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി.ഐ. ഐസക്ക് പറഞ്ഞു. ആശയ പാപ്പരത്തത്തില്‍ വലയുന്ന ചിന്താശേഷി നഷ്ടപ്പെട്ട സാമൂഹിക വിരുദ്ധര്‍ നടത്തിയ ആക്രമത്തെ പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎംഎസ്
കോട്ടയം: ആര്‍എസ്എസ് വിഭാഗ് കാര്യാലയത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ബിഎംഎസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലയിലുടനീളം ക്രമസമാധാനം തകര്‍ക്കുന്ന സിപിഎമ്മിനൊപ്പം പോലീസും പങ്കാളികളാകുന്നത് അരാജകത്വത്തിന് വഴിതെളിക്കുമെന്ന് ജില്ലാ സെക്രട്ടറി നളിനാക്ഷന് നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. തിരുനക്കര ക്ഷേത്രവളപ്പില്‍ കയറി ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബാലഗോകുലം
കോട്ടയം: രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം ജില്ലാ കാര്യാലയം ആക്രമിച്ച സിപിഎം ക്രിമിനല്‍ സംഘത്തിന്റെ നടപടിയില്‍ ബാലഗോകുലം കോട്ടയം ജില്ലാസമിതി ശക്തമായി പ്രതിഷേധിച്ചു. ഹിന്ദുസംഘടനകളേയും സ്ഥാപനങ്ങളെയും തുടര്‍ച്ചയായി ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഭരണകൂടം സ്വീകരിക്കണമെന്നും ബാലഗോകുലം ആവശ്യപ്പെട്ടു.
ഏറ്റുമാനൂര്‍ രാധാകൃഷ്ണന്
കോട്ടയം: അശ്വത്ഥാമാവിനെ ഓര്‍മ്മിപ്പിക്കുന്ന വിധം കഴിഞ്ഞ ദിവസം കോട്ടയം ആര്‍എസ്എസ് കാര്യാലയത്തിലേക്ക് ബോംബ് എറിഞ്ഞ സംഭവം അത്യന്തം അപകടകരവും നിന്ദ്യവും ആണെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്. പൊതുപ്രവര്‍ത്തകര്‍ ആശ്വസിപ്പിക്കേണ്ടവരാണ്. അല്ലാതെ ഭീകരന്മാരാകരുതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: