തിരുവനന്തപുരം: പോലീസിന്റെ കഴിവുകേടിന്റെ പേരില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി പിണറായി വിജയന് മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി. പോലീസിലെ സമഗ്ര അഴിച്ചു പണി അതിന്റെ ഭാഗമാണ്. സെന്‍കുമാറിനെ ഒതുക്കാന്‍ പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവന്ന ടോമിന് തച്ചങ്കരി ഉള്‍പ്പെടെ വിശ്വസ്തര്‍ക്ക് മികച്ച സ്ഥാനം നല്‍കിയാണ് സ്ഥലംമാറ്റം.
തിരുവനന്തപുരത്തെ പോലീസ് കമ്മീഷണറേയും മാറ്റി. പി പ്രകാശാണ് പുതിയ കമ്മീണര്‍.
എ.ഡി.ജി.പി ടോമിന് ജെ.തച്ചങ്കരി, ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ, എഐജി രാഹുല്‍ ആര്.നായര്‍ എന്നിവര്‍ക്കായിരുന്നു സെന്‍കുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള പ്രധാന ചുമതല. അതില്‍ തച്ചങ്കരിയെ ഫയര്‍ഫോഴ്സ് മേധാവിയായും രാഹുല്‍ ആര്.നായരെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണറായുമാണ് നിയമിച്ചത്. ബല്‍റാം കുമാര്‍ ഉപാധ്യായെ ഇന്റലിജന്‍സിലേക്കു മാറ്റി.
ഐ.പി.എസ് ഓഫിസേഴ്സ് അസോസിയേഷന്റെ ഭരണം പിടിച്ചെടുക്കാന്‍ നടന്ന നീക്കത്തിലും പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് ക്രമസമാധാന ചുമതലയിലേക്കും സുപ്രധാന തസ്തികകളിലേക്കുമാണ് നിയമനം. ലോക്നാഥ് ബെഹ്റ ഡിജിപിയായി വീണ്ടും എത്തിയപ്പോള്‍ പോലീസ് ആസ്ഥാനത്ത് വിശ്വസ്തരായ കൂടുതല്‍ പേര് വേണ്ട എന്നതും സ്ഥലം മാറ്റത്തിനു പിന്നിലുണ്ട്. എഡിജിപി കസേരയില്‍ തച്ചങ്കരിയെ നിയോഗിച്ചത് ഹൈക്കോടതി പോലും ചോദ്യം ചെയ്തിരുന്നു. സ്വതന്ത്ര ചുമതലയുള്ള ഫയര്‍ ഫോഴ്സ് മേധാവിയായിട്ടാണ് തച്ചങ്കരിയുടെ നിയമനം.
വിജിലന്‍സ് എ.ഡി.ജി.പി എസ്. അനില്‍കാന്താണ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍. ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരുന്ന എസ്. ആനന്തകൃഷ്ണനെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചു. കെ.എസ്.ഇ.ബി വിജിലന്‍സിലുണ്ടായിരുന്ന ടി.കെ. വിനോദ്കുമാറാണ് ഇന്റേണല്‍ സെക്യൂരിറ്റി എ.ഡി.ജി.പി. െ്രെകംബ്രാഞ്ച് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ കെ.എസ്.ഇ.ബി വിജിലന്‍സിലേക്കാണ് മാറ്റിയത്.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തലവനും െ്രെകംബ്രാഞ്ച ് െഎ.ജിയുമായ ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് ഐ.ജിയാകും. ബല്‍റാംകുമാര്‍ ഉപാധ്യായ ആയിരിക്കും പുതിയ ഐ.ജി ഇന്റലിജന്‍സ്. ഇ.ജെ. ജയരാജനാണ് പുതിയ െ്രെകംബ്രാഞ്ച് ഐ.ജി നോര്‍ത്ത്. സേതുരാമനെ പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായി നിയമിച്ചു. യതീഷ്ചന്ദ്ര തൃശൂര്‍ റൂറല്‍ എസ്പിയാകും. തിരുവനന്തപുരം ഡി.സി.പി അരുള്‍ ബി.കൃഷ്ണ വയനാട് എസ്പിയാകും.
കൊല്ലം റൂറല്‍ എസ്പിയായി ബി. അശോകനെയും ആലപ്പുഴയില്‍ എസ്. സുരേന്ദ്രനെയും നിയമിച്ചു. ജി. ജയദേവ് തിരുവനന്തപുരത്തും മെറിന് ജോസഫ് കോഴിക്കോടും കറുപ്പുസ്വാമി എറണാകുളത്തും ക്രമസമാധാന ചുമതലയുള്ള ഡി.സി.പിമാരാകും. എസ്പിമാരായ ജെ. ജയന്തനെ ഐ.സി.ടിയിലും രാജ്പാല് മീണയെ െ്രെകംബ്രാഞ്ചിലും കെ.കെ. ജയമോഹനെ ഇന്റേണല്‍ സെക്യൂരിറ്റിയിലും എന്‍. വിജയകുമാറിനെ പൊലീസ് ആസ്ഥാനത്ത് എ.െഎ.ജി2 ആയും തോംസന് ജോസിനെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലും വി. ഗോപാലകൃഷ്ണനെ എ.െഎ.ജി ഒന്നിലും പി.എസ്. ഗോപിയെ കെ.എ.പി രണ്ടിലും ജെ. ഹേമചന്ദ്രനാഥിനെ പൊലീസ് ആസ്ഥാനം എസ്പിയായും വി എം. മുഹമ്മദ്റാഫിയെ വിജിലന്സിലുമാണ് നിയമിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: