മറയൂര്‍: കീഴാന്തൂരില്‍ താഴെ മാത്രം എത്തിയിരുന്ന കാട്ടാനക്കൂട്ടം ഇപ്പോള്‍ കാന്തല്ലൂര്‍ മല നിരകളിലും വന്‍ നാശം വിതക്കുന്നു. ആദ്യമായിട്ടാണ് കാന്തല്ലൂര്‍ കുളച്ചിവയല്‍ ഭാഗത്ത് ആനക്കൂട്ടം എത്തി വന്‍ കൃഷിനാശം വിതച്ചത്. കാന്തല്ലൂര്‍ കാ
നത്തില്‍ ഉണ്ണികൃഷ്ണന്റെ കുളച്ചിവയലിലെ കൃഷിയിടത്തിലെത്തിയ അഞ്ച് ആനകള്‍ അടങ്ങിയ സംഘം ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിനൂറുകണക്കിന് വാഴകള്‍ നശിപ്പിച്ചു. ഏലത്തോട്ടത്തിലും വന്‍ നാശംവിതച്ചു.
കാന്തല്ലൂര്‍ മലനിരകള്‍ക്ക് താഴെ ആടിവയല്‍ വരെയാണ് ഇതുവരെ ആനക്കൂട്ടം എത്തിയിരുന്നത്. ഇവിടെയുള്ള കാന്തല്ലൂര്‍ കീഴാന്തൂര്‍ ഗ്രാമവാസികളുടെ കൃഷിയിടത്തിലെ വിളകള്‍ പൂര്‍ണ്ണമായും നശിപ്പിച്ച ശേഷമാണ് കാട്ടാനക്കൂട്ടം കാന്തല്ലൂരിലെ കുളച്ചിവയലില്‍ എത്തിയിരിക്കുന്നത്. തീറ്റ ഇവിടെ ഉള്ളതിനാല്‍ പെരുമലയിലും നാഗപെട്ടിയിലും ഉള്ള ശീതകാല പച്ചക്കറി തോട്ടങ്ങളിലും ശല്യം ഉണ്ടാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ചിന്നാല് വനത്തിനുള്ളിലേക്ക് തുരത്തിയ കാട്ടാനക്കൂട്ടം വീണ്ടും എത്തിയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
അടിയന്തിര നടപടികള്‍ സ്വീകരിച്ച് കാട്ടാന കൂട്ടത്തെ തുരത്തിയില്ലാ എങ്കില്‍ ശീതകാല പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് നിരാശയാകും ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: