നെടുങ്കണ്ടം: വട്ടപ്പാറയില്‍ ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ചുമത്തിയത് നിസാര വകുപ്പുകള്‍.
സംഭവത്തില്‍ പ്രതിഷേധിച്ച് അരമണിക്കൂറോളം പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയതതിന്റെ പേരിലാണ് വട്ടപ്പാറയില്‍ ഓട്ടോറിക്ഷ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ വലിയ കരോട്ട് പുത്തന്‍ വീട്ടില്‍ രതീഷി(26)നെ ഒരു സംഘം
ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ വീട്ടിലേയ്ക്ക് പോരുന്നതിനിടെ രതീഷിനെ അയല്‍ക്കാരനും സിപിഎം പ്രവര്‍ത്തകനുമായ ജോഷിയും കൂട്ടാളികളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. കേസില്‍ ഇന്നലെ പുലര്‍ച്ചയോടെ കസ്റ്റഡിയിലെടുത്ത പ്രതികള്‍ വൈകിട്ടോടെ സ്റ്റേഷന് ജാമ്യത്തിലിറങ്ങി. ഇവര്‍ക്കെതിരെ 323, 324 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തലക്ക് ഗുരുതര പരിക്കേറ്റ രതീഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. 16 തുന്നിക്കെട്ടുകള്‍ ഉണ്ട്.
കമ്പിവടിയ്ക്ക് അടിയേറ്റ് തലകയ്ക്ക് മാരകമായി പരിക്കേറ്റ് നിലത്തുവീണ രതീഷിനെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ അവരെയും ആക്രമിച്ചു.
സ്ഥലത്തെത്തിയ പോലീസ് രതീഷിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചവരെ കസ്റ്റഡിയില്‍ എടുക്കുകയാണ് ഉണ്ടായത്. ഭരണകക്ഷിയുടെ സമ്മര്‍ദ്ദം മൂലം സംഭവത്തെ ലഘൂകരിച്ച് പ്രത
ിയെ രക്ഷിക്കാനുള്ള നീക്കത്തിലാണ് പോലീസ് എന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
പ്രതി സിപിഎമ്മിന്റെ ഒരു സ്ഥിരം ഗുണ്ടയും പതിനാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വൈകിട്ട് വട്ടപ്പാറയില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. നേതാക്കളായ ശ്രീനഗരിരാജന്‍, എന്‍ ബി ശശിധരന്, കെ കുമാര്‍, ഷാജി നെല്ലിപ്പറമ്പില്‍, അനില്‍ കട്ടൂപ്പാറ, അജി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേയ്ക്ക് പ്രകടനമായി എത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും നിഷേധാത്മക നിലപാടാണ് ഇവര്‍ സ്വീകരിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: