ദുബായ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജര്‍മനുമായി കരാറിനടുത്തെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സിലേക്കു പോകാനുള്ള താരത്തിന്റെ താത്പര്യത്തിന് ആദ്യം വിലങ്ങു തടിയായിരുന്ന നിലവിലെ ക്ലബ് ബാഴ്സലോണ നിലപാട് മയപ്പെടുത്തിയതാണ് ബ്രസീല്‍ താരത്തിനു തുണയായത്. മെഡിക്കല്‍ പരിശോധനയ്ക്കായി താരം ദുബായിലെത്തി. ദോഹയിലാണ് മെഡിക്കല്‍ പരിശോധന.
1,660 കോടി രൂപയുടേതാണ് കരാറെന്നു സൂചന. ആഴ്ചയില്‍ നാലു കോടി രൂപ നെയ്മര്‍ക്ക് ലഭിക്കും. ആറു വര്‍ഷത്തേക്കാണ് കരാറെന്നാണ് പുറത്തുവരുന്ന വിവരം. ബാഴ്സലോണയ്ക്ക് പിഎസ്ജി നല്‍കേണ്ട തുകയുടെ കാര്യത്തില്‍ തീരുമാനമായെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനു പുറമെ, പിഎസ്ജിയുടെ ഒരു പ്രധാന താരത്തെ വേണമെന്നും സ്പാനിഷ് ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു.
ഖത്തര്‍ വ്യവസായി നാസര്‍ അല്‍ ഖെലെയ്ഫിയാണ് പിഎസ്ജിയുടെ ഇപ്പോഴത്തെ ഉടമസ്ഥന്. അദ്ദേഹവുമായി നേരിട്ട് ചര്‍ച്ച നടത്തുകയെന്ന ലക്ഷ്യവും യാത്രയ്ക്കു പിന്നിലുണ്ടെന്ന് നെയ്മറുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഈയാഴ്ചയോടെ കരാറില്‍ തീരുമാനമാകുമെന്നാണ് വിവരം. എംഎസ്എന്‍ ത്രയത്തില്‍ നിന്ന് എന്‍ പോകുന്നതില്‍ ബാഴ്സയ്ക്ക് താത്പര്യമില്ലായിരുന്നുവെങ്കിലും പോകണമെന്നതില്‍ ബ്രസീല്‍ താരം ഉറച്ചു നിന്നത് ബാഴ്സയെ പ്രതിസന്ധിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: