തിരുവനന്തപുരം: 29 വര്‍ഷത്തിന് ശേഷം തലസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര മത്സരം ആഘോഷമാക്കി മാറ്റുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കെസിഎ മുന്‍ പ്രസിഡന്റുമായ ടി.സി. മാത്യു. മുംബൈ കഴിഞ്ഞാല്‍ രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളുള്ള അസോസിയേഷനായി കേരള ക്രിക്കറ്റ് അസോസിയേഷന് മാറി. ശ്രീലങ്ക ആദ്യമായി കേരളത്തില്‍ കളിക്കുന്നെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
തലസ്ഥാനത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം അനുവദിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചു. ഡിസംബര്‍ 20നാണ് ഇന്ത്യ-ശ്രീലങ്ക ട്വന്റി ട്വന്റി മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷന് കാര്യവട്ടം സ്പോര്‍ട്ട്സ് ഫെസിലിറ്റീസ് ലിമിറ്റഡുമായി 2016 സെപ്തംബറിലാണ് കരാര്‍ ഒപ്പിട്ടത്.
തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് നടത്തിയ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരം അനുവദിക്കുന്നതെന്ന് കെസിഎ പ്രസിഡന്റ് ബി. വിനോദ്കുമാര്‍, സെക്രട്ടറി ജയേഷ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: