ന്യൂദല്‍ഹി: ബധിര ഒളിമ്പിക്സ് താരങ്ങളെ അധികൃതര്‍ അവഗണിച്ചതായി പരാതി. തുര്‍ക്കിയില്‍ ബധിര ഒളിമ്പിക്സില്‍ പങ്കെടുത്ത് ഒരു സ്വര്‍ണമടക്കം അഞ്ചു മെഡലുകളുമായി മടങ്ങിയെത്തിയ താരങ്ങളെ സ്വീകരിക്കാന്‍ ആരുമെത്തിയില്ലെന്നാണ് ആരോപണം.
ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഇവര്‍ ദല്‍ഹി വിമാനത്താവളത്തിലെത്തിയത്. സ്വീകരിക്കാന്‍ ആരെയും കാണാതായതോടെ താരങ്ങളും ഒഫീഷ്യലുകളും വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്നലെ മടങ്ങിയെത്തുമെന്ന് അധികൃതരെ അറിയിച്ചിരുന്നുവെന്ന് സംഘത്തലവന് കേതന് ഷാ പറഞ്ഞു.
കഴിഞ്ഞ മാസം 18 മുതല്‍ 30 വരെ തുര്‍ക്കിയിലെ സാമസണിലായിരുന്നു ഒളിമ്പിക്സ്. 74 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിരേന്ദര്‍ സിങ്ങാണ് സ്വര്‍ണം നേടിയത്. വനിതാ വ്യക്തിഗത ഗോള്‍ഫില്‍ ദിക്ഷ ദാഗര്ക്ക് വെള്ളി. ഗുസ്തി 97 കിലോയില്‍ സുമിത് ദാഹിയയും, 65 കിലോയില്‍ അജയ് കുമാറും ടെന്നീസില്‍ പ്രിഥ്വി ശേഖര്‍, ജഫ്രീന് ഷെയ്ഖ് എന്നിവര്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: