ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഗ്രാന്‍ഡ് പ്രീയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നേറ്റം. യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എച്ച്.എസ്. പ്രണോയിക്കും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ പി. കശ്യപിനും ആദ്യ റൗണ്ടില്‍ മുന്നേറ്റം.
അതേസമയം, അജയ് ജയറാമിന് തോല്‍വി. നാലാം സീഡ് പ്രണോയ് ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെന്‍ റുസ്താവിറ്റൊയെ കീഴടക്കി (21-14, 21-16). 14-ാം സീഡ് കശ്യപ് ഇന്തോനേഷ്യയുടെ ദിയൊന്യൂസ് ഹായൊം റുംബാക്കയെ വീഴ്ത്തി (21-5, 21-10). അടുത്ത റൗണ്ടില്‍ പ്രണോയ് ഇന്തോനേഷ്യയുടെ ഫിര്‍മാന്‍ അബ്ദുള്‍ ഖോലിക്കിനെ നേരിടുമ്പോള്‍, കശ്യപിന് എതിരാളി ആതിഥേയരുടെ ഒസ്കാര്‍ ഗുവൊ.
ചൈനീസ് തായ്പേയിയുടെ ചിയ ഹുങ് ലുവിനോടാണ് ജയറാം തോറ്റത്, സ്കോര്‍: 21-19, 21-13. സൗരഭ് വര്‍മ, സിറിള്‍ വര്‍മ, പ്രതുള് ജോഷി, നീരജ് വസിഷ്ഠ്, സാഹില്‍ സിപാനി എന്നിവരും രണ്ടാം റൗണ്ടിലെത്തി. ഏഴാം സീഡ് സൗരഭ് ഓസ്ട്രേലിയയുടെ നഥാന്‍ താങ്ങിനെയും (21-17, 21-15), സിറിള്‍ ഇന്തോനേഷ്യയുടെ റിയാന്തൊ സുബഗ്ജയെയും (21-13, 21-12) തോല്‍പ്പിച്ചപ്പോള്‍, പ്രതുല്‍ ആതിഥേയരുടെ ഡക്സണ് വോങ്ങിനെ കീഴടക്കി (21-10, 21-13). നീരജ് ഇന്തോനേഷ്യയുടെ ആന്ഡ്രൊ യുവാന്തൊയെയും (21-8, 21-9), സാഹില്‍ ന്യൂസിലന്‍ഡിന്റെ ജോഷ്വ ഫെങ്ങിനെയും തോല്‍പ്പിച്ചു (21-10, 21-10).
പ്രതികരിക്കാൻ ഇവിടെ എഴുതുക: