തിരുവനന്തപുരം: ബിജെപി-സിപിഎം സമാധാനയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷോഭിച്ചു പുറത്താക്കിയ സംഭവത്തില്‍ ഹോട്ടല്‍ അധികൃതരോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. തലസ്ഥാനത്തെ രാഷ്ട്രീയ അക്രമത്തില്‍ ഗവര്‍ണര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്.
മാസ്കറ്റ് ഹോട്ടല്‍ ജീവനക്കാരില്‍ നിന്നാണ് വിശദീകരണം തേടിയത്. ഇതിന്റെ ഭാഗമായാണ് മാനേജര്‍ അടക്കമുള്ളവരെ വിളിച്ചുവരുത്തിയത്. സാധാരണ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മാധ്യമങ്ങളെ തടയാറില്ലെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നില്ലെന്നും ഹോട്ടല്‍ അധികൃതര്‍ മറുപടി നല്‍കിയിട്ടുണ്ട്.
ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്കെത്തിയപ്പോഴായിരുന്നു മുറിക്കുള്ളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ കണ്ട് ക്ഷോഭിച്ചത്. യോഗദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. കടക്ക് പുറത്ത് എന്നു ക്ഷോഭത്തോടെ പറഞ്ഞ് മാധ്യമങ്ങളെ പുറത്തിറക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: