തളിപ്പറമ്പ്: അന്തര്‍സംസ്ഥാന വാഹനമോഷ്ടാവായ യുവാവ് പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് ബേക്കല്‍ ചിറക്കാപ്പാറയിലെ അസ്നാമന്സിലില് ഇബ്രാഹിം ബാദുഷ (19) ആണ് തളിപ്പറമ്പ് പോലീസ് പിടിയിലായത്. എസ്ഐ വിനു മോഹനന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചിറവക്കില്നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ പിടിയിലായത്. പരിശോധനക്കിടയില്‍ സംശയം തോന്നിയ എസ്ഐ ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ടതോടെയാണ് മോഷണ കാര്യം തെളിയുന്നത്. കെഎല്‍ 59 എന്‍. 148നമ്പര്‍ ബൈക്ക് കണ്ണൂരില്‍ നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞതോടെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് മോഷണ വിവരങ്ങളും മനസ്സിലാകുന്നത്.
മംഗലാപുരം, കാസര്‍കോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും നിരവധി ബൈക്കുകള്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച ചില ബൈക്കുകള്‍ കാഞ്ഞങ്ങടുനിന്നും പോലീസ് കണ്ടെത്തി. ഇവയെല്ലാം തന്നെ ആഡംബര ബൈക്കുകളായിരുന്നു. രണ്ടാഴ്ചമുമ്പ് ബേക്കലിലെ ഒരു പള്ളിയില്‍ കയറി അയ്യായിരം രൂപ മോഷ്ടിച്ചതുള്‍പ്പെടെ ബേക്കല്‍ പോലീസ് ഇയാള്‍ക്കെതിരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചെറുപ്പം മുതല്‍ മാതാപിതാക്കളില്‍നിന്നും അകന്ന് ഇയമ്മയുടെ കൂടെ താമസിച്ചുവന്നിരുന്ന ബാദുഷ കുപ്രസിദ്ധ ക്രിമിനല്‍ കത്തി അഷറഫുമായി ബന്ധപ്പെടുകയായിരുന്നു. മണല്‍ മാഫിയയുമായി ബന്ധമുള്ള അഷറഫ് മാഫിയാ സംഘത്തിന് അകമ്പടി പോകാന്‍ ബാദുഷയെ നിയോഗിക്കാറുണ്ടായിരുന്നു. മോഷ്ടിച്ച ബൈക്കാണ് ഇയാള്‍ ഉത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. അഷറഫ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതോടെ മറ്റൊരു മോഷ്ടാവ് ഇംത്യാസിന്റെ അനുജന് ഇജാസുമായി ബന്ധപ്പെടുകയും ഇയാള്‍ മുഖാന്തിരം ബൈക്ക് മോഷണം നടത്തിവരികയുമായിരുന്നു.
കവര്‍ച്ചനടത്തുന്ന ബൈക്കുകള്വില്പന നടത്തി ആര്‍ഭാട ജീവിതം നയിച്ചുവരികയാണ് പതിവ്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: