ഏദന്‍: യെമനിലെ തെക്കന്‍ പ്രവശ്യയായ അബിയാനില് മരണാനന്തര ചടങ്ങിനിടെയുണ്ടായ മനുഷ്യ ബോംബാക്രമണത്തില്‍ 42 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാം
യെമന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് ഭീകര സംഘടനായായ അല്‍-ക്വയ്ദയ്ക്കെതിരെ പോരാടുന്ന ഗോത്ര പോരാളികളെ ലക്ഷ്യമിട്ടാണ് ചാവേര്‍ ആക്രമണം നടന്നത്. കഴിഞ്ഞാഴ്ച ഇവിടെയുണ്ടായ മറ്റൊരു ഭീകരാക്രമണത്തില്‍ നാലു പോലീസുകാര്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: