ന്യൂദൽഹി: ഇന്ത്യയുടെ 71ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്ത് കർശന സുരക്ഷയൊരുക്കി ദൽഹി പോലീസ്. സുരക്ഷാക്രമീകരണങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ഡ്രോണുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് ദൽഹി പോലീസിന്റെ നീക്കം.
ദൽഹി പോലീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പാരാ ഗ്ലൈഡറുകള്‍, പാരാ മോട്ടറുകള്‍, ഹാങ് ഗ്ലൈഡേഴ്സ്, യുഎവി, യുഎഎസ്, മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, റിമോര്‍ട്ട്ലി എയര്‍ ക്രാഫ്റ്റുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍, പൈലറ്റഡ് എയര്‍ ക്രാഫ്റ്റുകള്‍ എന്നിവയ്ക്ക് വിലക്ക് ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷവും ഇത്തരം ഉപകരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷിക്കപ്പെടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
സ്വാതതന്ത്ര്യ ദിനാഘോഷത്തിനിടെ പൊതുജനങ്ങള്‍ക്കോ വിശിഷ്ട വ്യക്തികള്‍ക്കോ സുപ്രധാന സ്മാരകള്‍ക്ക് നേര്‍ക്കോ ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ തുടർന്നാണ് ദൽഹി പോലീസിന്റെ കർശന നടപടി. വിലക്ക് ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച വരെ നീളുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: