തൊടുപുഴ: വിദേശത്ത് ഡ്രൈവര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി. വണ്ണപ്പുറം സ്വദേശികളാണ് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
കഴിഞ്ഞ മേയ് മാസത്തില്‍ പരാതിക്കാരെ തൊടുപുഴ സ്വദേശികളായ ഇടനിലക്കാര്‍ വഴി സൗദിയിലേക്ക് അയച്ചിരുന്നു. ഡ്രൈവര്‍ ജോലിയ്ക്കെന്നും പറഞ്ഞാണ് ഇവരെ അയച്ചത്. അവിടെ എത്തിയപ്പോള്‍ മറ്റൊരു ജോലിയാണ് ലഭിച്ചത്. കഠിന അധ്വാനം ചെയ്യേണ്ട ജോലി ഉപേക്ഷിച്ച് പരാതിക്കാരായ യുവാക്കള്‍ നാട്ടില്‍ മടങ്ങിയെത്തി. പറഞ്ഞ ജോലി ലഭിക്കാത്തതിനാലും മടങ്ങിപ്പോരേണ്ടി വന്നതിനാലും നാലരക്ഷത്തോളം രൂപ നഷ്ടമായെന്നാണ് തൊടുപുഴ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്ത് ഉടന്‍ പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: