വടകര: മദ്യപിച്ച് അപകടാവസ്ഥയില്‍ ബസ് ഓടിച്ച ഡ്രൈവറെ പിടികൂടി. കുഞ്ഞിപ്പള്ളിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് െ്രെഡവര്‍ തളിപ്പറമ്പ് വള്ളിക്കുന്ന് മൂകാംബിക ഹൗസില്‍ രൂപേഷിനെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ വി.ഐ. അസ്സീമും സംഘവും പിടികൂടിയത്. പറശ്ശിനിക്കടവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎല്‍ 59 എം 400 എന്ന ബസിലെ ഡ്രൈവറായിരുന്നു ഇയാള്‍.
വടകര ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന മറ്റൊരു ബസ്സിന് അപകടമുണ്ടാക്കുന്ന രീതിയില്‍ നേരെ ലൈറ്റും ഉയര്‍ന്ന ശബ്ദത്തില്‍ മള്‍ട്ടി ടോണ്‍ഡ് എയര്‍ഹോണ്‍ അടിച്ച് കൊണ്ട് മറ്റൊരു വാഹനത്തെ മറികടക്കാനായിരുന്നു ശ്രമം. ഈ സമയത്ത് ബസ്സില്‍ 46 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇന്നലെ രാവിലെ 9.35 നാണ് സംഭവം. മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുള്ള ഉപകരണം മോട്ടോര്‍ വകുപ്പിന്റെ പക്കല്‍ ഇല്ലാത്തതിനാല്‍ വടകര ട്രാഫിക് പോലീസിന്റെ സഹായത്തോടെ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് െ്രെഡവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിച്ചു. പിടിച്ചെടുത്ത ബസ് പിന്നീട് എഎംവിഐ തന്നെ ഓടിച്ച് വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തിക്കുകയായിരുന്നു.
ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വടകര ആര്‍ടിഒ വിനേഷ് അറിയിച്ചു. ഇ.വി. വിജിത്ത് കുമാറും പരിശോധനയില്‍ പങ്കെടുത്തു. പിടിച്ചെടുത്ത ബസിന്റെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുന്നതിനായി ആര്‍ടിഒ ബോര്‍ഡിലേക്ക് സമര്‍പ്പിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: