കോട്ടയം: ഹരിതകേരളം പദ്ധതിഭാഗമായി കോട്ടയം നഗരത്തെ മാലിന്യമുക്തമാക്കാനുള്ള പദ്ധതികള്‍ക്കു തുടക്കമായി. ആദ്യപടിയായി മാലിന്യം സംബന്ധിച്ച് വിവിധ വാര്‍ഡുകളില്‍ വിവരശേഖരണം നടത്താന്‍ പ്രത്യേകകൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൗണ്‍സിലര്‍മാരുടെ നേത്യത്തിലായിരിക്കും വിവരശേഖരണം. ഇതിനായി ആഗസ്റ്റില്‍ കൗണ്‍സിലര്‍മാര്‍ക്കു പരിശീലനം നല്‍കും. പദ്ധതി പ്രാവര്‍ത്തികമാക്കാനായി ആശ, അംഗന്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കനാണ് പദ്ധതിയെന്ന് ചെയര്‍പേഴ്സണ്‍ പി.ആര്. സോന യോഗത്തെ അറിയിച്ചു.
മാലിന്യ സംസ്ക്കരണത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍ക്കുക. എല്ലാ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് വിലകൊടുത്തു വാങ്ങി അവ സംസ്ക്കരിക്കാനുള്ള പദ്ധതിയാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്.മാലിന്യ സംസ്ക്കരണത്തെ കുറിച്ചുള്ള ക്ലാസുകളും കൗണ്‍സിലര്‍മാര്‍ക്ക് നല്‍കും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ പണമൊന്നും മാറ്റി വച്ചിട്ടില്ലെങ്കിലും കൗണ്‍സിലര്‍മാരുടെ വികസന ഫണ്ടില്‍ നിന്നും പണം അതിനായി വിനിയോഗിക്കാമെന്ന നിര്‍ദേശം പ്രത്യേക കൗണ്‍സില്‍ മുന്നോട്ട് വച്ചു.
സര്‍വേ നടത്തിയ ശേഷമായിരിക്കും പദ്ധതി എങ്ങനെ നടപ്പാക്കേണ്ടതെന്ന് പ്രത്യേക സമിതി തീരുമാനിക്കും.ഓരോ വാര്‍ഡിലും ജൈവ രീതി പ്രോല്‍സാഹിപ്പിക്കുന്ന പരിപാടികളും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.പദ്ധതി പൂര്ണ്ണവിജയമാകുകയാണെങ്കില് ഡിസംബറോടെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കാന്‍ കഴിയു#ം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: