ന്യൂദൽഹി: ഐക്യരാഷ്ട്ര സഭയില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ചൈന തടസം സൃഷ്ടിക്കുന്നു. അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് വിലക്കേര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന വീറ്റോ അധികാരം ഉപയോഗിച്ച് നേരിടുകയായിരുന്നു.
അല്‍ ഖ്വയ്ദ ഉപരോധ കമ്മറ്റി കൗണ്‍സിലിന് കീഴില്‍ കൊണ്ടുവന്ന് ജെയ്ഷെ മുഹമ്മദ് ഭീകരന് വിലക്കേര്‍പ്പെടുത്താനായിരുന്നു ഇന്ത്യയുടെ തീരുമാനം. എന്നാൽ പാക് ഭീകരനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ രക്ഷാസമിതിയിലെ പ്രമേയത്തെ ചൈന എതിര്‍ത്തതോടെ ഇത് പാസാക്കാനോ അസറിന് വിലക്കേര്‍പ്പെടുത്താനോ കഴിയില്ല.
നേരത്തെ മസൂദ് അസറിനെ ഭീകരാനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തെയും ചൈന എതിർത്തിരുന്നു. ഇന്ത്യയില്‍ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അസറിന് ഉപരോധവും യാത്ര വിലക്കും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാൻ ഇന്ത്യ നടത്തുന്ന നീക്കങ്ങളെയും ചൈന എതിർത്തു. ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ആക്രമണമടക്കം നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകനാണ് അസര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: