മട്ടാഞ്ചേരി: കൊച്ചിന് കപ്പശാലയുടെ പൊതുജന ഓഹരി പങ്കാളിത്തം നേടാന്‍ വന്‍ തിരക്ക്. വില്ക്കാന് നിശ്ചയിച്ച ഓഹരിയെണ്ണത്തിന്റെ 75 ഇരട്ടിയാണ് അപേക്ഷകര്‍. ഓഹരി വില്‍പ്പന തുടങ്ങി മൂന്ന് ദിവസത്തിനകം 258 കോടി അപേക്ഷയാണ് ലഭിച്ചത്്. 3,39,84,000 ഓഹരികളാണ് (339 കോടി) വില്‍ക്കുന്നത്.
പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 424-432 രൂപ നിരക്കാണ് രേഖപ്പെടുത്തിയത്. 30 ഓഹരികളും അതിന്റെ ഗുണിതങ്ങളുമായുള്ള ലോട്ടുമായാണ് ഓഹരിവില്പന ചെറുകിടക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരിയെന്നിന് 21 രൂപ ഇളവുമനുവദിച്ചിരുന്നു. ഇതിലൂടെ 1469 കോടി രൂപ സമാഹരണമാണ് ലക്ഷ്യം. ദേശീയ ഓഹരി വിപണി ശൃംഖലയില്‍ ദിവസങ്ങളായുള്ള നിക്ഷേപക കാത്തിരിപ്പായിരുന്നു.
ഓഗസ്റ്റ് ഒന്നിന് ആദ്യ ദിനത്തില്‍ തന്നെ 92 ശതമാനം ഓഹരികള്‍ക്കായി നിക്ഷേപകരെത്തിയിരുന്നു. രണ്ടാം ദിനത്തില്‍ മൂന്നര ഇരട്ടിയായി വര്‍ധിച്ചു. ഡ്രൈഡോക്ക് നിര്‍മ്മാണ മടക്കമുള്ള വികസന പദ്ധതികള്‍ ഉയര്‍ത്തിയാണ് കൊച്ചി കപ്പല്‍ശാല ഓഹരിവില്പനയ്ക്കിറങ്ങിയത്. ഇതിലൂടെ 5000ത്തോളം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: