ആലപ്പുഴ: പുറക്കാട് മുതല്‍ വണ്ടാനം വരെയുള്ള തീരമേഖലയില്‍ കടല്‍ക്ഷോഭം മൂലം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വീടും സ്ഥലവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് വേദവ്യാസ ധര്‍മ്മ പ്രചാര സഭ പ്രസിഡന്റ് എന്‍. നിജിത്തും ജന. സെക്രട്ടറി ഭരത്തും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ജി. സുധാകരന് ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ടു. മുഖ്യമന്ത്രിക്ക് നിവേദം നല്കിയപ്പോള് അദ്ദേഹം ഇതുവരെ ഈയൊരു സംഭവം അറിഞ്ഞില്ലെന്നാണ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാര്‍ക്കും രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കും ഇതുസംബന്ധിച്ച് കത്തു നല്‍കിയതായും അവര്‍ പറഞ്ഞു.
114 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. അടുത്ത കേരളപ്പിറവി ദിനത്തിനു മുമ്പ് ഇവരെ പുനരധിവസിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: