ഗുരുവായൂര്‍: തള്ളിയിട്ടതിനെ തുടര്‍ന്ന് ഭക്തയായ വയോധികയുടെ കാലൊടിയാനിടയായ സംഭവത്തിലെ ജീവനക്കാരന് ശിവശങ്കരനെ സസ്പെന്റ് ചെയ്യുകയും ഭക്തയുടെ കുടുംബത്തെ അപമാനിച്ച ജീവനക്കാരി ജയശ്രീയെ സ്ഥലം മാറ്റുകയും ചെയ്ത ദേവസ്വത്തിന്റെ നടപടിയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കാലൊടിഞ്ഞ ഭക്തയ്ക്കും കുടുംബത്തിനും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സമിതി ആവശ്യപ്പെട്ടു.
ഗുരുവായൂരില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ മാത്രം ഇത്തരം കണ്ണില്‍ പൊടിയിടുന്ന നടപടികള്‍ എടുക്കുന്നതിനു പകരം കുറ്റക്കാരായവരെ പിരിച്ചുവിടുകയും നഷ്ടപരിഹാര തുക ഇവരില്‍ നിന്ന് ഈടാക്കുകയും ചെയ്യണമെന്ന് യോഗം ആവശ്വപ്പെട്ടു.ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, സോമന് തിരുനെല്ലൂര്‍, ശശി ആനക്കോട്ടില്‍, വിനോദ് പാണ്ടാരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: