തൊടുപുഴ: ഭൂജലവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ജില്ലയിലെ ജലനിധി പദ്ധതി സ്തംഭനത്തിലേക്ക്. സംസ്ഥാന ജലവിഭവ വകുപ്പിന്, കീഴിലുള്ള പദ്ധതിയാണ് ജലനിധി. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. 2018 മാര്‍ച്ചോടെ അവസാനിക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ജലനിധി വഴി സ്ഥാപിക്കുന്ന കിണര്‍, കുളം,
കുഴല്‍ക്കിണര്‍ എന്നിവയിലെ ജലത്തിന്റെ ലഭ്യത പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഭൂജല വകുപ്പാണ്. ഭൂജല വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ പദ്ധതി പ്രകാരമുള്ള ജലം വിതരണം ചെയ്യാന്‍ കഴിയൂ. ജില്ലയിലെ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം തിരിച്ചറിഞ്ഞ് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജലനിധി സ്ഥാപിച്ച നിരവധി കുളങ്ങളിലേയും കിണറുകളിലേയും കുഴല്‍ കിണറുകളിലേയും ടെസ്റ്റ് നടത്തുന്നതിന് ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല.
ജലനിധിയുടെ പദ്ധതികള്‍ നടപ്പിലാക്കിയ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പദ്ധതി പ്രദേശത്തെ ഗുണഭോക്താക്കളും ജലനിധി ഉദ്യോഗസ്ഥരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജലത്തിന്റെ ടെസ്റ്റ് നടത്താതെ ഭുജല വകുപ്പ് ഉദ്യോഗസ്ഥര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഭൂജലവകുപ്പും ജലനിധിയും ജലവിഭവ വകുപ്പിന്റെ കീഴിലായതിനാല്‍ ഭൂജല വകുപ്പ
ിന്റെ അനങ്ങാപ്പാറ നയത്തില്‍ വകുപ്പ് മന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ ജനപ്രതിനിധികള്‍ രംഗത്ത് വന്നെങ്കിലും നടപടികള്‍ ഒന്നും ആയില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1999 ഓഗസ്റ്റ് 31ന് വി.പി.രാമകൃഷ്ണപിള്ള ജലസേചന വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ജലനിധി പദ്ധതിയുടെ ഒന്നാം ഘട്ടം കേരളത്തില്‍ ആരംഭിച്ചത്. പി.ജെ.ജോസഫ് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കാലയളവില്‍ 2011 നവംബര്‍ 9 നാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ലോകബാങ്കിന്റെ ധനസഹായത്തോടെയാണ് ജലനിധി പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
ജലനിധിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രോജക്ട് ലോകബാങ്കിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രോജക്ടിന് ഇത് വരെ അംഗീകാരം ലഭിച്ചിട്ടില്ല. പ്രോജക്ടിന് ഇതുവരെ അംഗീകാരം ലഭിക്കാത്തതിനാല്‍ ജലനിധിയുടെ പദ്ധതി നടപ്പിലാക്കി വര
ുന്ന വിവിധ ഗ്രാമ പഞ്ചായത്തുകളിലെ പ്രോജക്ട് കമ്മീഷണര്‍ ജൂനിയര്‍ പ്രോജക്ട് കമ്മീഷണര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലുമാണ്.
ഭൂജലവകുപ്പിന്റെ അനാസ്ഥ മൂലം പതിനായിരക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയും ലക്ഷക്കണത്തിന് രൂപയുടെ പദ്ധതികളുമാണ് പാതിവഴിയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: