കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധം സിപിഎമ്മിലെ ഒരു വിഭാഗം ഉന്നത നേതാക്കളുടെ അറിവോടെയാണെന്ന് ചന്ദ്രശേഖരന്റെ ഭാര്യാ പിതാവും സി പിഎം ബാലുശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായ കെ.കെ. മാധവന്. കൊലചെയ്തവരെ ന്യായീകരിക്കുന്ന സിപിഎം നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും മാധവന് പറയുന്നു. ഒരു വാരികയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് കെ.കെ. മാധവന് ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഎം കേന്ദ്രനേതൃത്വമെങ്കിലും സത്യം തിരിച്ചറിയുമെന്ന പ്രതീക്ഷയോടെ വിഷയം പ്രകാശ് കാരാട്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കേന്ദ്രനേതൃത്വം കാര്യങ്ങളെ മനസ്സിലാക്കുമെന്ന് കരുതിയാണ് മൂന്ന് തവണ തന്റെ പരാതി ടെലിഫോണിലൂടെ പ്രകാശ് കാരാട്ടിനെ അറിയിച്ചത്. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ടി.പി. വധം പാര്‍ട്ടി കമ്മിറ്റി അന്വേഷിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടാവുമെന്ന് വിശ്വസിക്കുന്നില്ല. സിപിഎമ്മിലെ എല്ലാ നേതാക്കള്‍ക്കും ടി.പി. വധത്തില്‍ ബന്ധമില്ലെങ്കിലും ബന്ധമുള്ള ഉന്നതര്‍ പലരുമുണ്ടെന്നാണ് വിശ്വാസം. തെറ്റ് ചെയ്തവരെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. ചന്ദ്രശേഖരന്റെ വധത്തിന് ശേഷം റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ടെങ്കിലും ജീവിതസായാഹ്നത്തില്‍ താന്‍ ആര്‍എംപിയുടെ നേതൃനിരയിലേക്ക് ഇല്ലെന്നും കെ.കെ. മാധവന് അഭിമുഖത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: