കണ്ണൂര്‍: വ്യാജരേഖ ചമച്ച് തളിപ്പറമ്പിലെ റിട്ട. സഹകരണ ഡപ്യൂട്ടി രജിസ്ട്രാര്‍ പരേതനായ പി. ബാലകൃഷ്ണന്റെ‚കോടികളുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ അഭിഭാഷകയ്ക്ക് ഉന്നതരുടെ സഹായം ലഭിച്ചു. പയ്യന്നൂരിലെ അഭിഭാഷകയായ ഷൈലജ എല്ലാ രേഖകളും വളരെ പെട്ടെന്ന് സംഘടിപ്പിച്ചത് ഉന്നതരുടെ സഹായത്താലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സാധാരണ പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒരുവര്‍ഷമെടുക്കും. എന്നാല്‍ ദിവസങ്ങള്‍ കൊണ്ടാണ് ഷൈലജ തന്റെ സഹോദരി ജാനകിയുടെ പേരില്‍ പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. ഇതിന് യുഡിഎഫ് ഭരണകാലത്തെ ചില ഉദ്യോഗസ്ഥരുടെ സഹായം ഷൈലജയ്ക്ക് ലഭിച്ചിട്ടുണ്ട്.
ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ വീട് വ്യാജരേഖ ഉപയോഗിച്ച് ജാനകിയുടെ പേരിലേക്ക് മാറ്റിയ ഷൈലജ ഈ വീട് സ്വന്തമാക്കാനും ഉന്നതരെ ആശ്രയിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഷൈലജയേയും ഭര്‍ത്താവ് കൃഷ്ണകുമാറിനേയും അന്വേഷിച്ച് എറണാകുളത്ത് പോയ ഡിവൈഎസ്പിയുടെ സ്ക്വാഡംഗങ്ങള്‍ƒ അന്വേഷണം പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ഇവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണസംഘം മടങ്ങിയത്. ഷൈലജയുടെ മകള്‍ എറണാകുളത്തെ ഒരു സ്ഥാപനത്തിലാണ് പഠിക്കുന്നത്. ഇവരെയും പോലീസ് എറണാകുളത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഷൈലജയുടെ മകനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ഒന്നാംപ്രതി ജാനകിയുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം സെഷന്‍സ് കോടതിയെ സമീപിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. പ്രതിക്ക് ജാമ്യം ലഭിച്ചത് പോലീസിന് തിരിച്ചടിയായിരുന്നു. 250 കോടി രൂപയുടെ സ്വത്ത് സിനിമാക്കഥകളെ വെല്ലുന്ന രീതിയില്‍ തട്ടിയെടുത്ത കേസിലെ പ്രതിയുടെ റിമാന്റ്റിപ്പോര്ട്ടില് ജാമ്യം നല്കാന് പാടില്ലെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അഭിഭാഷകര്‍ തയ്യാറായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ജാനകിക്ക് വേണ്ടി പയ്യന്നൂരിലെ പ്രമുഖ സിപിഎം അഭിഭാഷകന് കോടതിയില്‍ ഹാജരായത് വിവാദമായിട്ടുണ്ട്.
വ്യാജരേഖകളെല്ലാം ജാനകിയുടെ പേരിലാണ് അഭിഭാഷക തയ്യാറാക്കിയിരുന്നത്. അതിനാല്‍ ഇവര്‍ ഇല്ലാതായാല്‍ കേസ് തന്നെ ഇല്ലാതാക്കാന്‍ കഴിയും. അതിനാല്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ജാനകിയെ അപായപ്പെടുത്താന്‍ ശ്രമം നടക്കുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി
കൊച്ചി: മരിച്ചയാളെ തന്റെ സഹോദരി വിവാഹം കഴിച്ചെന്ന് വ്യാജരേഖയുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ പയ്യന്നൂര്‍ ബാറിലെ അഭിഭാഷക കെവി ഷൈലജ, ഭര്‍ത്താവ് പി. കൃഷ്ണകുമാര്‍ എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. തിരുവനന്തപുരത്ത് താമസിച്ചിരുന്ന തളിപ്പറമ്പ് സ്വദേശി പി ബാലകൃഷ്ണന് നായരുടെ സ്വത്ത് അഡ്വ. ഷൈലജയും ഭര്‍ത്താവും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് കേസ്.
അഡ്വ. ഷൈലജയുടെ സഹോദരി ജാനകി ബാലകൃഷ്ണനെ വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. ഷൈലജയുടെയും കൃഷ്ണകുമാറിന്റെയും നേതൃത്വത്തില്‍ രോഗിയായിരുന്ന ബാലകൃഷ്ണനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി പയ്യന്നൂരിലേക്ക് കൊണ്ടുപോകുന്ന വഴി കൊടുങ്ങല്ലൂരില്‍ വച്ച് ബാലകൃഷ്ണന് മരണമടഞ്ഞു. ഈ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വിലയിരുത്തി പോലീസ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: