പരിയാരം: പരിയാരത്ത് സര്‍ക്കാര്‍ഭൂമി കയ്യേറി നിര്‍മ്മിച്ച മതില് പൊളിച്ചുനീക്കി. ഇന്നലെ വൈകുന്നേരത്തോടെ കയ്യേറ്റം നടത്തിയവര്‍ തന്നെയാണ് മതില് പൊളിച്ചുനീക്കിയത്. പരിയാരം മെഡിക്കല്‍ കോളജിന്റെ സ്ഥലം സ്വകാര്യവ്യക്തികള്‍ കയ്യേറി നിര്‍മ്മിച്ച മതില് പൊളിച്ചുനീക്കാന്‍ റവന്യു അധികൃതര്‍ നിര്‍ദ്ദേശം കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഥലം കയ്യേറിയതായി വ്യക്തമായതിനാല്‍ അധികൃതര്‍ സ്ഥലം പിടിച്ചെടുത്തിരുന്നു. മെഡിക്കല്‍ കോളജിന്റെ പിറകുവശത്തെ 50 സെന്റോളം സ്ഥലമാണ് കണ്ണൂര്‍ താലൂക്ക് സര്‍വേയര്‍ ജിജി ഫിലിപ്പിന്റെ നേതൃത്വത്തിലലുള്ള സംഘം കഴിഞ്ഞ ദിവസം അളന്ന് തിട്ടപ്പെടുത്തിയത്. സര്‍വേ നമ്പര്‍ 27172 ല്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് കയ്യേറ്റം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അളവ് പൂര്‍ത്തിയാക്കി ഇവിടെ കല്ലുകള്‍ സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിയാരം മെഡിക്കല്‍ കോളജിന്റെ അധീനതയിലുള്ള അരയേക്കറോളം സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതെന്ന് മെഡിക്കല്‍ കോളജിലെ പ്രതിപക്ഷ യൂണിയനുകളായ ഐഎന്‍ടിയുസിയും കെസിഡബ്ലുഎഫും ആരോപണം ഉന്നയിക്കുകയും മെഡിക്കല്‍ കോളജ് ചെയര്‍മാനും എംഡിക്കും പരാതികള്‍ നല്‍കുകയും ചെയ്തത്. സംഘടനകള്‍ സംയുക്തമായി കയ്യേറിയ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മെഡിക്കല്‍ കോളജിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ കോളജ് അധികൃതര്‍ കണ്ണൂര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയത്. കഴിഞ്ഞ മാസം തന്നെ താലൂക്ക് സര്‍വേയര്‍ സ്ഥലം പരിശോധിച്ച് കയ്യേറ്റം കണ്ടെത്തി മാര്‍ക്ക് ചെയ്യുകയും ചെയ്തിരുന്നു. മതില് കെട്ടിയശേഷം റോഡ് നിര്‍മ്മിക്കുന്നതിനും പത്ത് മീറ്ററോളം സ്ഥലം വീണ്ടും കയ്യേറിയതായും താലൂക്ക് സര്‍വേയര്‍ കണ്ടെത്തിയിരുന്നു. മതില് പൊളിച്ച് തിരിച്ചുപിടിച്ച സ്ഥലം മെഡിക്കല്‍ കോളജ് പ്രതിപക്ഷ യൂണിയന് പ്രതിനിധികള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: