ന്യൂദല്‍ഹി: മദനിയുടെ സുരക്ഷാ ചെലവ് 1,18,000 രൂപയായി കുറച്ചു. മദനിക്ക് ആറ് മുതല്‍ 19 വരെ കേരളത്തില്‍ തുടരാനും സുപ്രീംകോടതി അനുമതി നല്കി. നേരത്തെ അനുവദിച്ച നാല് ദിവസം കഴിഞ്ഞുപോയതിനാല്‍ നാല് ദിവസം കൂടി അധികം അനുവദിക്കുകയായിരുന്നു.
നേരത്തെ കർണാടക പോലീസ് സുരക്ഷാ ചെലവിനായി 14.80 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാനിവില്ലെന്ന് അറിയിച്ച് മദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുരക്ഷയ്ക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ടി.എയും ഡി.എയും മാത്രമേ മദനിയില് നിന്നും വാങ്ങാവൂവെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ചെലവ് കുറച്ചത്.
എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന മദനിയുടെ ആവശ്യം തള്ളി. ഈ മാസം ഒമ്പതിന് തലശേരിയിൽ നടക്കുന്ന മകൻ ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മദനിക്ക് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: