കൊച്ചി: ഹണിബീ ടു സിനിമയില്‍ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്ന നടിയുടെ പരാതി പ്രകാരമെടുത്ത കേസില്‍ സംവിധായകന് ജീന്‍പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പെടെ നാലുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഏഴിന് പരിഗണിക്കും. സാക്ഷികള്‍ സിനിമാ രംഗത്ത് നിന്നുള്ളവരായതിനാല്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ പോലീസ് എതിര്‍ത്തു.
എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ നടിയുടെ മൊഴിയെടുത്തിരുന്നുവെങ്കിലും ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നില്ല. സെന്സറിങിനുമുമ്പുള്ള ചിത്രത്തിന്റെ പരിശോധനാ ഫലം ലഭിച്ചശേഷം ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാനാണ് നീക്കം. ഏഴിന് ജാമ്യാപേക്ഷയില്‍ കോടതി വിധി വന്നശേഷമായിരിക്കും തുടര്‍ നടപടികളെന്ന് തൃക്കാക്കര എസിപി പി പി ഷംസ് പറഞ്ഞു.
ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും അത് ചോദിച്ചപ്പോള്‍ അശ്ളീല ചുവയോടെ സംസാരിച്ചുവെന്നും നടി നല്കിയ പരാതിയില്‍ പറയുന്നു. ജീന്‍പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍ പോള്‍ ലാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: