തിരുവനന്തപുരം: പതിനാലാം കേരളനിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് ഏഴിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 ദിവസമാണ് സഭചേരുക. പത്തുദിവസം നിയമനിര്‍മാണ കാര്യങ്ങള്‍ക്കായും രണ്ടുദിവസം അനൗദ്യോഗിക കാര്യങ്ങള്‍ക്കും ഒരുദിവസം ധനകാര്യ ഉപധനാഭ്യര്ഥനയ്ക്കായും മാറ്റിവച്ചു.
ഒമ്പത് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ക്ക് പുറമെ പ്രധാനപ്പെട്ട മറ്റു ബില്ലുകളും സമ്മേളനത്തില്‍ പാസാക്കാനുണ്ട്.
കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഭേദഗതി ബില്‍, കേരള പബ്ളിക് സര്‍വീസ് കമ്മീഷന് (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച കൂടുതല്‍ ചുമലതകള്‍) ബില്‍, കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, കേരള മാരിടൈം ബോര്‍ഡ് ബില്‍, കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും നിയന്ത്രണവും) ബില്‍, കേരള ഹൈക്കോടതി (ഭേദഗതി) ബില്‍ എന്നിവയാണ് ഈ സമ്മേളനത്തില്‍ സഭ പരിഗണിക്കുന്ന മറ്റു പ്രധാന ബില്ലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: