ന്യൂദല്‍ഹി: അഖില കേസില്‍ ഇസ്ലാമിസ്റ്റുകള്‍ക്കായി സുപ്രീംകോടതിയില്‍ വാദിക്കുന്നത് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍. തീവ്രവാദ ബന്ധമുള്ളതായി ഹൈക്കോടതി വ്യക്തമാക്കിയ കേസിലാണ് മതതീവ്രവാദികള്‍ക്കായി കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാവ് തന്നെ കോടതിയില്‍ ഹാജരാകുന്നത്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫീന്‍ ജഹാന്റെ അഭിഭാഷകനാണ് സിബല്‍. ഇന്ദിര ജയ്സിങ്ങും ഷെഫീന്‍ വേണ്ടി ഹാജരാകുന്നുണ്ട്. അഖില പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും കോടതിയില്‍ ഹാജരാക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. വിവാഹത്തിന് മുന്‍പായി അഖില മതംമാറിയിരുന്നു. ഷെഫീന്‍ ജഹാന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സിബലിന്റെ മറുപടി.
മതതീവ്രവാദ കേന്ദ്രങ്ങളുടെ സ്വാധീന ഫലമായാണ് മതംമാറിയതെന്ന് അഖിലയുടെ പിതാവ് അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മാധവി ദിവാന് ചൂണ്ടിക്കാട്ടി. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ അശോകന് വേണ്ടി ഹാജാരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: