കോട്ടയം: ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയെക്കുറിച്ച് തനിക്കറിയില്ലെന്ന് താരം ലക്ഷ്മിപ്രിയ. വനിതാകൂട്ടായ്മയുടെ വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും മറ്റും മാധ്യമങ്ങളിലൂടെയാണ് താനറിയുന്നത്. താന്‍ മാത്രമല്ല ചലച്ചിത്രമേഖലയിലെ ഭൂരിഭാഗം വരുന്ന സ്ത്രീകളും അറിയുന്നത് അത്തരത്തില്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. കോട്ടയം പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
നിലവില്‍ പത്തോ ഇരുപതോ പേര് മാത്രമാണ് വനിതാകൂട്ടായ്മയുടെ ഭാഗമായിട്ടുള്ളത്. മുതിര്‍ന്നവരടക്കം ഇരുനൂറിലേറെ പേര് ചലച്ചിത്രമേഖലയില്‍ വനിതകളായിട്ടുണ്ട്. ഇവരെ ആരെയും സംഘടനയില്‍ അംഗമാകണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും സമീപച്ചതായി തനിക്കറിയില്ല. തന്റെയടുത്ത് ഈ ആവശ്യവുമായി ആരും എത്തിയിട്ടില്ല. എത്തിയാല്‍ അംഗമാകുന്ന കാര്യം ആലോചിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വനിതാകൂട്ടായ്മയുടെ എല്ലാ നിലപാടുകളോടും തനിക്ക് യോജിപ്പില്ല. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ ഓരോ സിനിമയുടെ സെറ്റിലും റിട്ട. ജഡ്ജി അംഗമായുള്ള പാനല്‍ പരിശോധന നടത്തണ തീരുമാനത്തോട് അടക്കം തനിക്ക് വിയോജിപ്പാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: