കാഞ്ഞിരപ്പള്ളി: ഭരണസമിതി അംഗങ്ങളായിരുന്നവരുടെ ഒപ്പുകളടക്കം കൃത്രിമമായി ചമച്ച് വ്യാജരേഖ ഉണ്ടാക്കി ഫണ്ട് അപഹരണം നടത്തിയെന്നുള്ള കണ്ടെത്തല്‍ ഗൗരവമുള്ളതും ക്രിമിനല്‍ കുറ്റമാണെന്നും പഞ്ചായത്തിലെ 2014-15 കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നു കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മുന്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുനില്‍ തേനംമാക്കല്‍ ആവശ്യപ്പെട്ടു. ഈ കാലയളവിലെ ഭരണസമിതി അംഗമെന്ന നിലയില്‍ ഓഡിറ്റിംഗില്‍ പരാമര്‍ശിക്കുന്ന ഫണ്ട് വിനിയോഗം സംബന്ധിച്ച് ഒരു കമ്മിറ്റിയിലും ചര്‍ച്ചയ്ക്കു വന്നിട്ടില്ല. രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കാതെ നിലവിലെ ഭരണസമിതി സുതാര്യമായ അന്വേഷണത്തിനു ശ്രമിക്കുകയാണ് ചെയ്യേണ്ടത്. പഞ്ചായത്ത് ഓഫീസിലെ റിക്കാര്‍ഡുകളും ഫയലുകളും കൃത്യമായി സൂക്ഷിക്കാതെ നഷ്ടപ്പെട്ടെന്നു പറയുന്നത് ഭരണസമിതിയുടെ പരാജയമാണ് വെളിപ്പെടുത്തുന്നത്. ഫയലുകള്‍ സൂക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സുനില്‍ തേനംമാക്കല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: