ന്യൂദല്‍ഹി: നെല്ലിയാമ്പതി യു.ഡി.എഫ് ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനം കോണ്‍ഗ്രസ് നേതാവ് എം.എം ഹസന് രാജിവച്ചു. യു.ഡി.എഫ് എം.എല്‍.എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനത്തിന് പിന്നാലെയാണ് ഹസന് രാജിയുമായി രംഗത്ത് വന്നത്.
എം.എല്‍.എമാരുടെ ഇന്നത്തെ നെല്ലിയാമ്പതി സന്ദര്‍ശനം അനുമതിയോടെയല്ലെന്ന് ഹസന് പറഞ്ഞു. യു.ഡി.എഫ് ഉപസമിതിയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നതാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സമാന്തര സംഘത്തിന്റെ നെല്ലിയാമ്പതി സന്ദര്‍ശനമെന്നും ഹസ്സന് പറഞ്ഞു.വി ഡി സതീശനു പുറമെ ടി എന്‍ പ്രതാപന്, വി ടി ബല്‍റാം, ഹൈബി ഈഡന്, ശ്രേയാംസ് കുമാര്‍, കെ എ ഷാജി എന്നിവരും സമാന്തര സംഘത്തിലുണ്ട്.
നെല്ലിയാമമ്പതി വിഷയത്തില്‍ പി സി ജോര്‍ജിന്റെ നിലപാടിനെ ഒരു രീതിയിലും അംഗീകരിക്കുന്നില്ലെന്നും എം.എം.ഹസന് വ്യക്തമാക്കി. ഉപസമിതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ മാരായ വി ഡി സതീശനും ഹൈബി ഈഡനും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് എം.എല്‍.എമാരുടെ അച്ചടക്കലംഘനം യു.ഡി.എഫില്‍ ഉന്നയിക്കുമെന്നും ഹസന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: