കാനോ: നൈജീരയയില്‍ ചാവേര്‍ ആക്രമണത്തില്‍ ആറു സൈനികര്‍ ഉള്‍പ്പെടെ എട്ടു പേര് കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ നൈജീരിയന്‍ നഗരമായ ദമാതുറുവിലായിരുന്നു സംഭവം.
സൈനികരും ഒരു സാധാരണക്കാരനും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായി സഞ്ചരിച്ച സൈനിക വാഹനത്തിലേക്ക് ചാവേര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിപ്പിച്ച് സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
യോബ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ദമാതുറുവില് ബൊക്കോ ഹറാം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. സ്ഫോടനത്തിന് പിന്നില്‍ ഇവരാണെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: