ന്യൂദല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു. ലോക്സഭാ, രാജ്യസഭാ എംപിമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്നത്.
ലോക്സഭയില്‍ 545ല്‍ 338 അംഗങ്ങളുള്ള എന്‍ഡിഎക്ക് അനായാസം ജയിക്കാനാകും. ഈ മാസം പത്തിനാണ് നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി അവസാനിക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടിങ്. ഏഴ് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. രാത്രിയോടെ ഫലം വ്യക്തമാകും.
വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക പേനയാകും അംഗങ്ങള്‍ക്ക് നല്‍കുക. ടിആര്‍എസ്, ടിഡിപി, എഐഎഡിഎംകെയുടെ രണ്ട് വിഭാഗങ്ങള്‍ എന്നിവയും വെങ്കയ്യ നായിഡുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പ്രതിപക്ഷത്തുണ്ടായിരുന്ന ജെഡിയു ഇപ്പോള്‍ എന്‍ഡിഎ സഖ്യത്തിലെത്തിയതിനാല് വെങ്കയ്യക്ക് വോട്ടുചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: