സോംപോര്: ജമ്മു കശ്മീരിലെ സോംപോറില്‍ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചു. സോംപോറിലെ അമര്‍ഗഡിലെ ഒരു വീട്ടില്‍ ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.
കീഴടങ്ങാന്‍ ഭീകരരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങാതെ വന്നതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പുലര്‍ച്ച രണ്ടു മണിയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ അഞ്ചു മണിക്കാണ് അവസാനിച്ചത്.
പോലീസുകാരന് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് കൂടുതല്‍ ഭീകരരുണ്ടോയെന്ന് സൈന്യം പരിശോധിച്ച് വരികയാണ്. ഭീകരരുടെ പക്കൽ നിന്ന് മൂന്ന് എ.കെ 47 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: